Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കടം കുമിഞ്ഞുകൂടി; വീടും വിറ്റു; സഹിക്കാൻ കഴിയാത്ത ആളുകളുടെ പരിഹാസവും; അമിതാബ് ബച്ചന്റെ ആ ദുരിതം നിറഞ്ഞ ദിവസങ്ങളെ പറ്റി രജനീകാന്ത്

by Brave India Desk
Oct 8, 2024, 12:44 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ സിനിമയിൽ രണ്ട് ഭാഷകളിലായി സൂപ്പർസ്റ്റാർ പദവികൾ അലങ്കരിക്കുന്നവരാണ് അമിതാബ് ബച്ചനും രജനീകാന്തും. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ആണ് ബച്ചനെങ്കിൽ തമിഴിന്റെ സ്വന്തം തലൈവയും ദളപതിയുമൊക്കെയാണ് രജനീകാന്ത്. ഇപ്പോഴിതാ വേട്ടയ്യൻ എന്ന തമിഴ് ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ സൂപ്പർസ്റ്റാറുകൾ ഒന്നിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പ് നടന്ന വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ അമിതാഭ് ബച്ചനെ കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. ബച്ചന്റെ ജീവിതത്തിലെ ദുരിതം നിറഞ്ഞ കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് രജനി. കടം കുമിഞ്ഞ് കൂടിയ ഒരു കാലമുണ്ടായിരുന്നു. അതിൽ നിന്നും ഈ നിലയിലെത്താൻ 18 മണിക്കൂർ വരെ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടുള്ള ഒരു ബച്ചൻ ഉണ്ടായിരുന്നുവെന്ന് രജനി പറയുന്നു.

Stories you may like

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

ഇടക്കാലത്ത് കരിയറിന്റെ കൊടിമുടിയിൽ നിൽക്കുമ്പോൾ ബച്ചൻ ചെറിയൊരു ഇടവേളയെടുത്തിരുന്നു. ആ ചെറിയൊരു ഇടവേളക്ക് ശേഷം അദ്ദേഹം അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന ഒരു കമ്പനി സ്ഥാപിച്ചു. നിർഭാഗ്യമെന്ന് പറയട്ടേ, കമ്പനി വലിയൊരു നഷ്ടത്തിലേക്കാണ് എത്തിയത്. ജുഹുവിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീട് ഉൾപ്പെടെ പലതും ഈ നഷ്ടം പരിഹരിക്കാനായി അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു.

അദ്ദേഹത്തിന്റെ തകർച്ചയെ ആഘോഷിച്ച നിരവധി പേരുണ്ടായിരുന്നു. ഇൻഡസ്ട്രിക്ക് അകത്തും പുറത്തും. പിന്നീട് യഷ് ചോപ്രയെ സമീപിച്ചതോടെയാണ് അദ്ദേഹത്തിന്റെ നല്ല കാലം തെളിഞ്ഞത്. അങ്ങനെയാണ് മൊഹബത്തേൻ എന്ന ചിത്രത്തിൽ വീണ്ടും എത്തിയത്. ബിഗ്ബിയുടെ രണ്ടാം ഇന്നിംഗ്‌സ് എന്നായിരുന്നു ആ തിരിച്ചുവരവിനെ സിനിമ രേഖപ്പെടുത്തിയതെന്ന് രജനി പറയുന്നു.

ഈ ചിത്രം ലഭിച്ചതിന് പിന്നിലും അദ്ദേഹത്തിശന്റ കഷ്ടപ്പാടിന്റെ കഥയുണ്ട്. ഒരു ദിവസം മങ്കിക്യാപ്പും അണിഞ്ഞ് അദ്ദേഹം യഷിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വണ്ടിക്ക് കൊടുക്കാൻ പോലും അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലായിരുന്നു. യഷിനോട് അദ്ദേഹം തൊഴിൽ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ചെക്ക് എഴുതി ഒപ്പിട്ട് ബച്ചനു നൽകിയെങ്കിലും അത് സ്വീകരിക്കാൻ ബച്ചൻ തയ്യാറായിരുന്നില്ല. ജോലി തന്നാൽ, മാത്രമേ ചെക്ക് സ്വീകരിക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയാണ് മൊഹബത്തേൻ എന്ന ചിത്രം അദ്ദേഹത്തിന് ലഭിച്ചത്. അതോടൊപ്പം കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയിൽ അവതാരകനുമായി’- രജനി കൂട്ടിച്ചേർത്തു.

എന്തും അദ്ദേഹം ചെയ്യുമായിരുന്നു. എല്ലാതരം പരസ്യങ്ങളും അദ്ദേഹം ചെയ്തു. ബോംബൈയിലെ ആളുകളെല്ലാം ബച്ചനെ പരിഹസിക്കുമായിരുന്നു. മൂന്ന് വർഷത്തോളം അദ്ദേഹം കഷ്ടപ്പെട്ട് പണിയെടുത്തു. 18 മണിക്കൂറോളം അദ്ദേഹം നിർത്താതെ ജോലി ചെയ്യുമായിരുന്നു. കഷ്ടപ്പാട് ഒന്നുകൊണ്ട് മാത്രം അദ്ദേഹം തന്റെ പഴയ വീട് തിരിച്ചുപിടിച്ചു. അതേലൈനിലുള്ള മൂന്ന് വീടുകളും ബച്ചൻ സ്വന്തമാക്കി. ബച്ചന് ഇപ്പോൾ 82 വയസായി. ഇപ്പോഴും പത്ത് മണിക്കൂറോളം അദ്ദേഹം ജോലിയിൽ മുഴുകുന്നുവെന്നും രജനി വ്യക്തമാക്കി.

Tags: amithab bachanrajanikanth
Share1TweetSendShare

Latest stories from this section

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന രഹസ്യ ആണവ പരീക്ഷണം നടത്തി ; യുഎസ് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ഗാൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന രഹസ്യ ആണവ പരീക്ഷണം നടത്തി ; യുഎസ് ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

പ്രധാനമന്ത്രി മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആചാരപരമായി സ്വീകരിച്ച് മലേഷ്യ ; ഇന്ന് പ്രത്യേക മന്ത്രി തല ചർച്ച

പ്രധാനമന്ത്രി മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആചാരപരമായി സ്വീകരിച്ച് മലേഷ്യ ; ഇന്ന് പ്രത്യേക മന്ത്രി തല ചർച്ച

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

Discussion about this post

Latest News

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ പകരംവെക്കാനില്ലാത്ത പ്രകടനം, ഒരു സ്വപ്നം ബാലൻ മാഷിന്റെ ജീവിതം തകർത്തെറിഞ്ഞപ്പോൾ; ലോഹിതദാസിന്റെ വിസ്മയം

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

അവാമി ലീഗ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചന്ദ്ര സെൻ ജയിലിൽ മരിച്ച നിലയിൽ ; ഹിന്ദു നേതാവിന്റെ മരണം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

ആ സമയത്ത് എന്റെ ഹൃദയം ശക്തമായി ഇടിച്ചു, ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആകാശ് ചോപ്രയുടെ കടുത്ത താക്കീത്; പറഞ്ഞത് ഇങ്ങനെ 

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

യുപിഎ കാലത്ത് പാകിസ്താൻ ഏജന്റ് അലി തൗഖീർ 13 തവണ അസം സന്ദർശിച്ചു ; ഗൗരവ് ഗൊഗോയിയുടെ പാകിസ്താൻ ബന്ധത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ഹിമന്ത

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

സൂര്യയുടെ ആ കോൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് സ്പെയിനിലായേനെ, സിറാജ് എന്ന പോരാളിയുടെ അതിശയകരമായ തിരിച്ചുവരവ്

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

റഷ്യൻ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ ആക്രമണം ; നാലുപേർക്ക് കുത്തേറ്റു ; പ്രതി നിയോ-നാസി ഗ്രൂപ്പിലെ അംഗമായ 15കാരൻ

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

ബുംറയില്ലെങ്കിൽ സിറാജ് ‘ബോസ്സ്’ ആണ്!”; വാംഖഡെ മുതൽ ഗാബ വരെ നീളുന്ന സിറാജിന്റെ പടയോട്ടം

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കും, ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലും സമുദ്ര സുരക്ഷയിലും സഹകരണം ; പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യയും മലേഷ്യയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies