ന്യൂഡല്‍ഹി: ഡൽഹിയിൽ ജിം ഉടമയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ സംഘങ്ങളുമായി ബന്ധമുള്ളയാള്‍ അറസ്റ്റില്‍. മധൂർ എന്ന ഷാർപ്പ് ഷൂട്ടർ ആണ് അറസ്റ്റിലായത്. ശനിയാഴ്ച നരേല ഏരിയയിൽ വച്ച് ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെല്ലുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ആണ് അക്രമിയെ അറസ്റ്റ് ചെയ്തത്.
സെപ്തംബർ 12 ന് ഗ്രേറ്റർ കൈലാഷ് 1 ന് ജിമ്മിന് പുറത്ത് വച്ചാണ് ജിം ഉടമ നാദിർഷായെ കൊലപ്പെടുത്തിയത്. കബീർ നഗറിലെ താമസക്കാരനായ മധൂറിന് ഏറ്റുമുട്ടലില്‍ ഇരുകാലുകൾക്കും വെടിയേറ്റു. ഇയാളെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളില്‍ പ്രതിയായ ഷായെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് മധൂറും കൂട്ടാളി രാജുവും എന്ന് പോലീസ് പറഞ്ഞു.
രാത്രി 8 മണിയോടെ നരേല-ബവാന പാതയിലൂടെ മധുരിൻ്റെ നീക്കങ്ങൾ സംബന്ധിച്ച് സ്‌പെഷ്യൽ സെല്ലിന് സൂചന ലഭിച്ചതോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇരുവശത്തുനിന്നും ആകെ 11 റൗണ്ട് വെടിയുതിർത്തു. മധുര ഉപയോഗിച്ചിരുന്ന ഹോണ്ട ഹോർനെറ്റ് എന്ന മോട്ടോർസൈക്കിളും അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.












