കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെ അപമാനിതനായതിനെ തുടർന്ന് മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. നവീനെതിരെ സിപിഎം ആയുധമാക്കിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. നവീനെതിരെ പരാതി നൽകിയ പ്രശാന്ത് ബിനാമി മാത്രമാണ്. സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശാന്തിന്റെ പേരിൽ തന്നെയാണ് പെേ്രടാൾ പമ്പ്. എന്നാൽ, ഈ പെട്രോൾ പമ്പ് ദിവ്യയുടെയും ദിവ്യയുടെ ഭർത്താവിന്റെയും രണ്ട് സിപിഎം നേതാക്കളും ചേർന്നുള്ള സംരഭമാണെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരം. ഇക്കാര്യത്തിൽ പിപി ദിവ്യ ഇത്രമാത്രം രോക്ഷം കൊള്ളേണ്ട ആവശ്യമില്ല. പരിയാരം മെഡിക്കൽ കോളേജിൽ പ്രശാന്തും ദിവ്യയുടെ ഭർത്താവും ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.
സാധാരണ ഒരു എംപിമാരോ എംഎൽഎമാരോ റവന്യൂ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തി വിഷയങ്ങൾ അതരിപ്പിക്കുകയാണ് പതിവ്. എന്നാൽ, എന്തിനാണ് ക്ഷണിക്കപ്പെടാതെ, ഒരു ചടങ്ങിൽ വന്ന് പരസ്യമായി ഇങ്ങനെയൊരു പ്രസംഗം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ദിവ്യയുടെ രാജിക്ക് വേണ്ടിയുള്ള സമ്മർദ്ദം കടുക്കുകയാണ്. ദിവ്യയുടെ വീടിന് മുമ്പിൽ, ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. ദിവ്യയുടെ പരാമർശങ്ങളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെയുള്ള ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുരെവന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണെന്നും സിപിഎം ആവശ്യപ്പെട്ടു.
Discussion about this post