Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കയ്യാങ്കളിയുടെ വക്കുവരെ എത്തി അല്പസമയത്തിനകം എല്ലാവരും മറക്കുകയും ക്ഷമിക്കുകയും ചെയ്ത സംഭവമാണത്; ഒടുവിലിനെ രഞ്ജിത്ത് തല്ലിയെന്ന ആരോപണത്തിൽ പത്മകുമാർ

by Brave India Desk
Nov 25, 2024, 08:37 am IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആലപ്പി അഷറഫിന്റെ ആരോപണത്തിൽ പ്രതികരണവുമായി എം പത്മകുമാർ. മോഹൻലാൽ നായകനായി എത്തിയ ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മദ്യലഹരിയിൽ മുഖത്തടിച്ചുവെന്നായിരുന്നു ആരോപണം. അടിയുടെ ആഘാഷത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായി തകർന്നുപോയെന്നും താൻ അതിന് ദൃക്‌സാക്ഷിയാണെന്നും ആലപ്പി അഷറഫ് പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണത്തെ തള്ളുകയാണ് പത്മകുമാർ.

ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തുമെന്ന് പത്മകുമാർ പറയുന്നു. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാർത്തയായി  അഷറഫ് അവതരിപ്പിക്കുന്നതെന്നാണ് പത്മകുമാർ പറയുന്നത്.

Stories you may like

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണെന്ന് എം പത്മകുമാർ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ M പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു പാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. Dr. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (l V ശശി) ഷാജി യേട്ടനും രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.
രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിൻ്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം… പക്ഷെ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷറഫിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. ‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂനിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു,ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ശ്രീ ആലപ്പി അഷറഫിൻ്റെ സാക്ഷിമൊഴി. 1996 ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!
ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന ‘ആറാം തമ്പുരാൻ’എന്ന സിനിമയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാൻ. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിൻ്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്… അതും 28 വർഷങ്ങൾക്കു ശേഷം! അന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ലാലേട്ടനും നിർമ്മാതാവ് സുരേഷ്കുമാറും സംവിധായകൻ ഷാജി കൈലാസും ഉൾപ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!
അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം,കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിൻ്റെ റേറ്റിംഗ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു!!

Tags: Director RanjithM padmakumar
Share9
Tweet
Send
Share

Latest stories from this section

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

നെൽകർഷകരെ സഹായിക്കാൻ പിണറായി സർക്കാർ ഒന്നും ചെയ്തില്ല; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനെതിരെ പ്രതിഷേധം

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പട്ടയം നൽകാൻ 15,000 രൂപയും മീൻ കറിയും മീൻ വറുത്തതും കൈക്കൂലി’; കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies