Saturday, December 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

31 വർഷത്തെ തപസ്യ, ഒരൊറ്റ പത്രവാർത്ത; അവൻ അമ്മേയെന്ന് വിളിച്ചപ്പോൾ കരഞ്ഞുപോയി..9ാം വയസിൽ കാണാതായ മകനെ തിരിച്ചുകിട്ടിയപ്പോൾ

by Brave India Desk
Dec 1, 2024, 05:22 pm IST
in India
Share on FacebookTweetWhatsAppTelegram

അത്ഭുതങ്ങൾ സംഭവിക്കുമ്പോൾ കണ്ണുനീര് വരുമോ…? ചോദ്യം ലീലാവതിയോടാണെങ്കിൽ അവർ പറയും അതെയെന്ന്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഖോഡെ സ്വദേശിനിയായ ലീലാവതിയ്ക്ക് ഇത് പ്രാർത്ഥനയും സ്വപ്‌നവുമെല്ലാം യാഥാർത്ഥ്യമായതിന്റെ സന്തോഷമാണ്. ശരിക്കും അത്ഭുതം സംഭവിച്ചതിന്റെ നിറവ്. ചിറക് മുളയ്ക്കും മുൻപ് നഷ്ടപ്പെട്ട് പോയ മകനെ തിരിച്ചുകിട്ടിയ ആശ്വാസം. നീണ്ട 31 വർഷത്തെ തപസ്യയ്‌ക്കൊടുവിലാണ് ഈ അമ്മയ്ക്ക് മകനെ തിരിച്ചുകിട്ടിയത്.

അമ്മ പ്രാർത്ഥനകളും പ്രതീക്ഷകളുമായി കഴിഞ്ഞുകൂടുമ്പോൾ മകൻ കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ഒപ്പം തന്റെ കൗമാരവും യൗവനവും തള്ളിനീക്കുകയായിരുന്നു. 1933 ലാണ് സംഭവം. നോയിഡയിൽ നിന്നാണ് ഭീം സിങ്ങെന്ന 9 വയസുകാരനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയത്. സഹോദരങ്ങളായ രാജാ,സന്തോഷ് എന്നിവരോടൊപ്പം സ്‌കൂളിൽ നിന്ന് മടങ്ങി വരും വഴിയാണ് ഭീമിനെ ഒരുസംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയെ മോചിപ്പിക്കാനായി എട്ട് ലക്ഷം മോചനദ്രവ്യം ചോദിച്ച് ഭീഷണിക്കത്തുമെത്തിയിരുന്നു. അന്ന് കണ്ണീരും കയ്യുമായി കുടുംബവും പോലീസും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് ഓരോ കുട്ടിയെ സംശയാസ്പദമായി കണ്ടെത്തുമ്പോഴും പോലീസുകാർ ലീലാവതിയെ സ്‌റ്റേഷനിലേക്ക് വിളിക്കും. മകന്റെ ശരീരത്തിലെ പാടുകളോർത്ത് വച്ച് അവർ പരിശോധിക്കും. ഇതെന്റെ മകനല്ലെന്ന് നിരാശയിൽ മടക്കം. കാലം കടന്നുപോയി കൃത്യമായി പറഞ്ഞാൽ 3 പതിറ്റാണ്ട്.

Stories you may like

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

കഴിഞ്ഞ ദിവസം ലീലാവതിയുടെ മകൾ പ്രാദേശിക ദിനപത്രത്തിൽ ഒരു വാർത്ത കണ്ടു. 40 കാരനായ യുവാവിന്റെ കുടുംബത്തെ അന്വേഷിച്ചുള്ള പോലീസിന്റെ വാർത്തയായിരുന്നു അത്. ചിത്രത്തിലെ യുവാവിന് തന്റെ കാണാതായി പോയ സഹോദരന്റെ മുഖച്ഛായ കണ്ടതോടെ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഇത്തവണയും ഗോഡ പോലീസ് സ്‌റ്റേഷനിലേക്ക് ലീലാവതിയെത്തി. അനേകം തവണ വന്ന് നിരാശയോടെ മടങ്ങിയതിന്റെ സങ്കടം നിഴലിച്ച മുഖം. അമ്മേ… പക്ഷേ ലീലാവതി പോലീസ് സ്‌റ്റേഷനിലേക്ക് കാലെടുത്ത് വച്ചപ്പോഴേക്കും വിളിയെത്തി. ഇതാണ് എന്റെ അമ്മ ഇത് തന്നെ… ജയ്‌സാൽമീറിൽ നിന്ന് കണ്ടെത്തിയ യുവാവ് ഉറക്കെ അലറി. പൊന്നുമോനെ എന്ന് വിളിച്ച് ചേർത്ത് പിടിക്കാൻ ലീലാവതിയുടെ മനം തുടിച്ചെങ്കിലും അവർ സംയമനം പാലിച്ചു. ശരീരത്തിലെ പാടുകളുടെ വിശദാംശങ്ങൾ അവർ ഓരോന്നായി പരിശോധിച്ചു. അതെ ഇത് എന്റെ മകൻ തന്നെ. ഇത്തവണ ദൈവം എന്നെ നിരാശയാക്കിയില്ല.

കഴിഞ്ഞ ഇത്രയും വർഷമായി ജയ്‌സാൽമീറിലെ ഒരു ഫാമിൽ അടിമജീവിതം നയിക്കുകയായിരുന്നു ഭീം. തന്നെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ ഒരു ട്രൈക്ക് ഡ്രൈവറെ തന്നെ ഏൽപ്പിക്കുകയും ഇയാൾ ഫാമുടമയ്ക്ക് നൽകുകയുമായിരുന്നു. ആടുജീവിതത്തിലെ നജീബിനെ പോലെ പകലും രാത്രിയും ആടുകളോടൊപ്പമുള്ള ജീവിതമായിരുന്നു ഭീമിന്റേത്. പുറംലോകവുമായി ബന്ധമില്ലാതെ റൊട്ടിയും ചായയും മാത്രം കഴിച്ചുള്ള ജീവിതം. യജമാനന്റെ മകൾ നൽകിയ ഹനുമാൻ ചാലിസ മാക്രമായിരുന്നു മാർഗദർശിനിയെന്ന് ഭീം പറയുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരനാണ് അദ്ദേഹത്തെ രക്ഷിച്ചതും കഥ കേട്ട് പോലീസിനെ സമീപിക്കാനുള്ള നിർദ്ദേശം നൽകിയതും. കുട്ടിക്കാലത്തെ ചെറിയ ഓർമ്മ വച്ച് പിതാവിന്റെ പേര് തുലറാം ആണെന്നും അദ്ദേഹത്തിന്റെ ഏകമകനാണ് താനെന്നും തനിക്ക് സഹോദരിമാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങൾ ചേർത്ത് വച്ചാണ് പോലീസ് വാർത്ത നൽകിയതും അത് സഹോദരി കണ്ടതും.

Tags: KIDKidnapped at 9spent 30 yearsmissing
ShareTweetSendShare

Latest stories from this section

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

പകുതി വെന്ത കൽക്കരിയിൽ നിന്ന് ടൈലുകളുടെ തിളക്കത്തിലേക്ക് : അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് സവിതബെൻ

പകുതി വെന്ത കൽക്കരിയിൽ നിന്ന് ടൈലുകളുടെ തിളക്കത്തിലേക്ക് : അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് സവിതബെൻ

ഭാരതത്തിന്റെ ‘സിന്ദൂര’ പ്രഹരത്തിൽ വിറച്ച് പാകിസ്താൻ; അതിർത്തിയിലെ ഡ്രോൺ വേട്ടയ്ക്ക് സന്നാഹമൊരുക്കാൻ വിയർത്ത് പാക് സെെന്യം

ഭാരതത്തിന്റെ ‘സിന്ദൂര’ പ്രഹരത്തിൽ വിറച്ച് പാകിസ്താൻ; അതിർത്തിയിലെ ഡ്രോൺ വേട്ടയ്ക്ക് സന്നാഹമൊരുക്കാൻ വിയർത്ത് പാക് സെെന്യം

Discussion about this post

Latest News

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും’നാക്കുപിഴയുമായി മേയർ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗൺസിലർ 

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

പഠിക്കാൻ പണമില്ലാതെ രക്തം വിറ്റ ആ ഏഴുവയസ്സുകാരൻ; സ്റ്റാർബക്സിനെ സൂപ്പർഹിറ്റാക്കിയ ഹോവാർഡ് ഷുൾട്‌സ്

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

മാദ്ധ്യമ അതിശയോക്തിയല്ല, ‘ഇത് ക്രൂരത’;ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നതിൽ  താക്കീതുമായി ഭാരതം

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

നമ്മൾ ഗാസയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് തുടരുന്നു; സ്വന്തം സഹോദരങ്ങൾ അയൽരാജ്യത്ത് ചുട്ടുകൊല്ലപ്പെടുമ്പോൾ മിണ്ടുന്നില്ല

പകുതി വെന്ത കൽക്കരിയിൽ നിന്ന് ടൈലുകളുടെ തിളക്കത്തിലേക്ക് : അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് സവിതബെൻ

പകുതി വെന്ത കൽക്കരിയിൽ നിന്ന് ടൈലുകളുടെ തിളക്കത്തിലേക്ക് : അക്ഷരാഭ്യാസം ഇല്ലെങ്കിലും ബിസിനസ്സിൽ പരാജയപ്പെടില്ലെന്ന് സവിതബെൻ

 ക്രിസ്മസ് രാവിൽ ക്രൈസ്തവർക്ക് നേരെ കൂട്ടക്കൊലയ്ക്ക് പദ്ധതി; 115 ഐസിസ് ഭീകരർ പിടിയിൽ; തുർക്കിയിൽ വൻ ഭീകരവേട്ട!

 ക്രിസ്മസ് രാവിൽ ക്രൈസ്തവർക്ക് നേരെ കൂട്ടക്കൊലയ്ക്ക് പദ്ധതി; 115 ഐസിസ് ഭീകരർ പിടിയിൽ; തുർക്കിയിൽ വൻ ഭീകരവേട്ട!

ഭാരതത്തിന്റെ ‘സിന്ദൂര’ പ്രഹരത്തിൽ വിറച്ച് പാകിസ്താൻ; അതിർത്തിയിലെ ഡ്രോൺ വേട്ടയ്ക്ക് സന്നാഹമൊരുക്കാൻ വിയർത്ത് പാക് സെെന്യം

ഭാരതത്തിന്റെ ‘സിന്ദൂര’ പ്രഹരത്തിൽ വിറച്ച് പാകിസ്താൻ; അതിർത്തിയിലെ ഡ്രോൺ വേട്ടയ്ക്ക് സന്നാഹമൊരുക്കാൻ വിയർത്ത് പാക് സെെന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies