കാസർകോട്; തചീവ്രവാദഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ആരോപണത്തിനെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് രംഗത്ത്. തന്റെ തീവ്രവാദബന്ധം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ച കാര്യങ്ങൾ തെളിവ് സഹിതം പുറത്ത് വിടണമെന്നും ജില്ലാ സെക്രട്ടറി വിശദീകരണം നൽകിയില്ലെങ്കിൽ ഇതുവരെ വിശ്വസിച്ചിരുന്ന ചിന്തകളിൽ നിന്ന് ഇറങ്ങി പോകുമെന്നും എല്ലാ തരത്തിലുള്ള പാർട്ടി കൂറും വിടാൻ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി പറയുന്നു.
ജനുവരി 11നുള്ളിൽ ഡിവൈഎഫ്‌ഐയുടെ വിശദീകരണം കിട്ടിയില്ലെങ്കിൽ ഈ നിമിഷം വരെ എതിർത്ത മറ്റൊരു ചിന്തയിലേക്ക് കുടുംബം ഉൾപ്പടെ മാറുമെന്നാണ് കടുത്ത സിപിഎം അനുഭാവിയായ ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറയുന്നത്. ഒരു സുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആരോപിച്ചിരുന്നു.
Discussion about this post