തൃശ്ശൂർ: അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര കര്‍മ്മങ്ങൾ നടക്കും.
കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു.
സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി സംഗീതപ്രേമികളുള്‍പ്പെടെ അനേകം മനുഷ്യരാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും അവസാനമായി അദ്ദേഹത്തെ കാണാനെത്തിയത്.
നിശ്ചയിച്ചതിലും വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.
കഴിഞ്ഞ ദിവസം തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നേടി.
മലയാളചലച്ചിത്ര സംഗീതത്തിൽ ഇന്നുള്ള ഗായകനിരയിലെ ഒരു പ്രഗത്ഭനായ കാരണവർ . ആലാപനസിദ്ധിയുടേയും സൗന്ദര്യത്തിന്റേയും അളവുകോലുകൾ വെച്ചുനോക്കിയാൽ പാട്ടുകളുടെ രാജകുമാരനായിത്തന്നെയാണ് ജയചന്ദ്രനെ ഇന്നും വിശേഷിപ്പിക്കുന്നത്. നൂറു വസന്തങ്ങളും ശിശിരങ്ങളും വന്നുപോയാലും ജയചന്ദ്രന്റെ ഗാനസരോവരം നമ്മെ എന്നും
കാത്തിരിപ്പുണ്ടാവും.













Discussion about this post