Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരിച്ചാണ് ജീവിക്കുന്നത്; മോനില്ലാതെ ജീവിക്കാൻ പറ്റണില്ല; ഷാരോണിന്റെ മരണത്തിൽ നീതി കാത്ത് ഷാരോണിന്റെ കുടുംബം

by Brave India Desk
Jan 17, 2025, 10:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളക്കരയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഷാരോണിന്റെ കാമുകി ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ രണ്ടാം പ്രതിയും അമ്മാവൻ മൂന്നാം പ്രതിയുമാണ്.

പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാരോണിന്റെ പിതാവ് പ്രതിരിച്ചു. വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് ഷാരോൺ വീട്ടിൽ വന്ന സമയം ഒരുപാട് ഛർദ്ദിച്ചു. പിന്നെ മുറിയിൽ പോയി കിടക്കുകയകയിരുന്നു. പിന്നീട് ആണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഗ്രീഷ്മ കഷായം തന്നിരുന്നുവെന്നും അതിൽ എന്തോ മിക്‌സ് ചെയ്തിരുന്നതായും അവൻ പറഞ്ഞു. താൻ മരിച്ചു പോവുമെന്നും അവൻ പറഞ്ഞിരുന്നു. മോൻ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ സുഖമായി ജീവിച്ചേനെയെന്നും പിതാവ് പറഞ്ഞു.

Stories you may like

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

‘കോൺഗ്രസും ലീഗും എനിക്ക് രക്ഷാകവചമായി, ചെലവിട്ടത് 85 ശതമാനവും കോൺഗ്രസ്’; പാണക്കാട്ടെത്തി തങ്ങളെ കണ്ട് നന്ദി പറഞ്ഞ് ജി സുധാകരൻ

പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടണമെന്ന് ഷാരോണിന്റെ അമ്മയും പ്രതികരിച്ചു. മകനെ കാണാതെ ഓമരാ ദിവസവും കരഞ്ഞും സങ്കടപ്പെട്ടും ആണ് കടന്നുപോവുന്നത്. മരിച്ച് ജീവിക്കുകയാണ്. മോനില്ലാതെ ജീവിക്കാൻ പറ്റുന്നില്ലെന്നും അവർ പറഞ്ഞു.

ഷാരോണിന്റെ മുറി അന്നത്തെ പോലെ തന്നെ ഇന്നും ഒരു മാറ്റവും വരുത്താതെയാണ് അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വസ്ത്രങ്ങളും അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം ഇന്നും അതുപോലെ തന്നെ ആ മുറിയിലുണ്ട്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്റെ അച്ഛനും അമ്മയും.

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ഷാരോണിനെ കീടനാശിനി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ആദ്യം ജ്യൂസിൽ അളവിൽ അധികം പാരസെറ്റമോൾ ഗുളിക കലർത്തി ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഷാരോണിന് കുടിയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ ഇത് പൂർണമായും ഷാരോൺ കുടിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു.

ഷാരോണിനെ കൊല്ലുന്നതിന് വേണ്ടിയല്ല പാരസെറ്റമോളിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയത് എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പനി ആയതുകൊണ്ടാണ് നെറ്റിൽ ഗുളികയെക്കുറിച്ച് തിരഞ്ഞത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാപ്രവണതയുണ്ട്. ഇതിനായി കഷായത്തിൽ വിഷം കലർത്തി. ഗ്രീഷ്മ മുഖം കഴുകാൻ പോയ സമയം ഷാരോൺ കഷായം ഒറ്റയ്ക്ക് എടുത്ത് കുടിയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണെന്ന് വാദിഭാഗം ശക്തമായി വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് ഗ്രീഷ്മ വിഷം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Tags: sharon murder caseparasala sharon
ShareTweetSendShare

Latest stories from this section

‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്

‘തള്ളയെന്നും അമ്മായിയെന്നും വിളിച്ച് അധിക്ഷേപം, ഇതാണോ നിങ്ങൾ പഠിച്ച ലീഗ് രാഷ്ട്രീയം?’ആഞ്ഞടിച്ച് സുഹ്‌റ മമ്പാട്

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

ജനവിധി മറക്കരുത്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള കലഹം വിദ്വേഷ ശക്തികൾക്ക് വളമാകും, കോൺഗ്രസിന് സമസ്തയുടെ താക്കീത്

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

Discussion about this post

Latest News

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് റെക്കോർഡ് വരുമാനം; 15-ാം വർഷവും കർണാടകയിലെ ഒന്നാം നമ്പർ ക്ഷേത്രം; 167.89 കോടിയുടെ വരുമാനവുമായി ചരിത്രത്തിലേക്ക്

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ആ കാഴ്ച്ച കണ്ടപ്പോൾ ഇഷാൻ എന്റെ സ്ഥാനം കൊണ്ടുപോകുമെന്ന് എനിക്കറിയാമായിരുന്നു; ലോകകപ്പിലെ കടുത്ത മത്സരത്തെപ്പറ്റി സഞ്ജു സാംസൺ; പറയുന്നത് ഇങ്ങനെ

ഗുഡ്‌ക ലഹരിയിൽ നിന്ന് മോചനം: യോഗയും പ്രകൃതിദത്ത മാർഗ്ഗങ്ങളും

ഗുഡ്‌ക ലഹരിയിൽ നിന്ന് മോചനം: യോഗയും പ്രകൃതിദത്ത മാർഗ്ഗങ്ങളും

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

ഓട്ടോ ഡ്രൈവർമാരും ബ്യൂട്ടി പാർലർ ദിദിമാരും; ബംഗാളിൽ മമതയെ വീഴ്ത്തിയത് ആർഎസ്എസിന്റെ ‘നിശബ്ദ വിപ്ലവം’; സുവേന്ദുവിന്റെ വിജയരഹസ്യം ഇതാണ്!

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

അസം സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത് യുഎസ് അംബാസഡർ സെർജിയോ ഗോർ ; ഹിമന്ത യുഗത്തിന് ആശിർവാദവുമായി മോദിയും അമിത് ഷായും

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

ആവിഷ്‌കാര സ്വാതന്ത്ര്യമോ അതോ ഭീകരതയുടെ പ്രതീകാത്മകതയോ? ബർമിംഗ്ഹാമിലെ വിദ്വേഷ പ്രകടനം ഉയർത്തുന്ന ചോദ്യങ്ങൾ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

മുംബൈയുടെ കുന്തമുനയ്ക്ക് എന്തുപറ്റി? ബുംറയുടെ വിക്കറ്റ് വരൾച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഇർഫാൻ പത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies