Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരിച്ചാണ് ജീവിക്കുന്നത്; മോനില്ലാതെ ജീവിക്കാൻ പറ്റണില്ല; ഷാരോണിന്റെ മരണത്തിൽ നീതി കാത്ത് ഷാരോണിന്റെ കുടുംബം

by Brave India Desk
Jan 17, 2025, 10:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളക്കരയാകെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഷാരോണിന്റെ കാമുകി ഗ്രീഷ്മ ഒന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മ രണ്ടാം പ്രതിയും അമ്മാവൻ മൂന്നാം പ്രതിയുമാണ്.

പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷാരോണിന്റെ പിതാവ് പ്രതിരിച്ചു. വിധി അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് ഷാരോൺ വീട്ടിൽ വന്ന സമയം ഒരുപാട് ഛർദ്ദിച്ചു. പിന്നെ മുറിയിൽ പോയി കിടക്കുകയകയിരുന്നു. പിന്നീട് ആണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഗ്രീഷ്മ കഷായം തന്നിരുന്നുവെന്നും അതിൽ എന്തോ മിക്‌സ് ചെയ്തിരുന്നതായും അവൻ പറഞ്ഞു. താൻ മരിച്ചു പോവുമെന്നും അവൻ പറഞ്ഞിരുന്നു. മോൻ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ സുഖമായി ജീവിച്ചേനെയെന്നും പിതാവ് പറഞ്ഞു.

Stories you may like

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ തന്നെ കിട്ടണമെന്ന് ഷാരോണിന്റെ അമ്മയും പ്രതികരിച്ചു. മകനെ കാണാതെ ഓമരാ ദിവസവും കരഞ്ഞും സങ്കടപ്പെട്ടും ആണ് കടന്നുപോവുന്നത്. മരിച്ച് ജീവിക്കുകയാണ്. മോനില്ലാതെ ജീവിക്കാൻ പറ്റുന്നില്ലെന്നും അവർ പറഞ്ഞു.

ഷാരോണിന്റെ മുറി അന്നത്തെ പോലെ തന്നെ ഇന്നും ഒരു മാറ്റവും വരുത്താതെയാണ് അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വസ്ത്രങ്ങളും അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം ഇന്നും അതുപോലെ തന്നെ ആ മുറിയിലുണ്ട്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരോണിന്റെ അച്ഛനും അമ്മയും.

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ഷാരോണിനെ കീടനാശിനി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ആദ്യം ജ്യൂസിൽ അളവിൽ അധികം പാരസെറ്റമോൾ ഗുളിക കലർത്തി ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഷാരോണിന് കുടിയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ ഇത് പൂർണമായും ഷാരോൺ കുടിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു.

ഷാരോണിനെ കൊല്ലുന്നതിന് വേണ്ടിയല്ല പാരസെറ്റമോളിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയത് എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പനി ആയതുകൊണ്ടാണ് നെറ്റിൽ ഗുളികയെക്കുറിച്ച് തിരഞ്ഞത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാപ്രവണതയുണ്ട്. ഇതിനായി കഷായത്തിൽ വിഷം കലർത്തി. ഗ്രീഷ്മ മുഖം കഴുകാൻ പോയ സമയം ഷാരോൺ കഷായം ഒറ്റയ്ക്ക് എടുത്ത് കുടിയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണെന്ന് വാദിഭാഗം ശക്തമായി വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് ഗ്രീഷ്മ വിഷം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Tags: sharon murder caseparasala sharon
ShareTweetSendShare

Latest stories from this section

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

നവീൻ ബാബുവിന്റെ മരണം സിബിഐക്ക്; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

സുപ്രീം കോടതിയെക്കാളും വലുതാണോ വി ഡി സതീശൻ? ; നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

Discussion about this post

Latest News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം ; ഇറാന്റെ ഖേഷ്മ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം ; ഇറാന്റെ ഖേഷ്മ് ദ്വീപിൽ അമേരിക്കൻ വ്യോമാക്രമണം

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies