Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇന്ത്യയോട് ചൈനയ്ക്ക് പ്രേമം; ലക്ഷ്യം ട്രംപിന് പണി കൊടുക്കൽ മാത്രമോ?;വിദേശകാര്യമന്ത്രിയുടെ പരാമർശത്തിന് പിന്നിലെന്ത്?

by Brave India Desk
Mar 8, 2025, 04:25 pm IST
in India
Share on FacebookTweetWhatsAppTelegram

വ്യാളിയും ആനയും ഒന്നിച്ച് നൃത്തം ചെയ്യുന്നതാണ് ശരിയായ തീരുമാനം. നാഷണൽ പീപ്പിൾസ് കോൺഗ്രസ് മീറ്റിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി നടത്തിയ പരാമർശം ലോകം കേട്ടത് അൽപ്പം ഞെട്ടലോടെയായിരുന്നു. ചിരവൈരികളായ ഇന്ത്യയുമായി ചൈനയിപ്പോൾ സൗഹൃദം ആഗ്രഹിക്കുകയാണ്. എന്താണ് ഇതിന് പിന്നിൽ ?. ആഗോളക്രമം മാറുമ്പോൾ ചൈനീസ് വിദേശകാര്യമന്ത്രിയുടെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്.

കുറ്റവും കുറവും വകവയ്ക്കാതെ പരസ്പരം പിന്തുണയ്ക്കുക, സഹകരണം ശക്തിപ്പെടുത്തുക, മൗലിക താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ താത്പര്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ വാംഗ് യി തന്റെ സംസാരം ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങൾ തമ്മിൽ കൈ കോർക്കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ ജനാധിപത്യവത്കരണത്തിന് കാരണം ആകും. അത് മാത്രമല്ല ദക്ഷിണ ഭാഗത്തിന്റെ വികസനത്തിലേക്കും കരുത്തിലേക്കും ഇത് വഴിവയ്ക്കുമെന്നും വാംഗ് യി പറഞ്ഞു.

Stories you may like

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേക്കുറിച്ചും വാംഗ് യി ഓർത്തെടുത്തു. അതിർത്തിയിലുണ്ടായ പ്രശ്‌നങ്ങളുമായി ചേർത്തുവച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ നിർവ്വചിക്കരുത്. ഇത്തരം തർക്കങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തിൽ യാതൊരു വിള്ളലും ഉണ്ടാക്കുകയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്.

ചൈനയും ഇന്ത്യയുമായി അതിർത്തി സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്‌നത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ഗാൽവൻതാഴ് വരയിലെ ചൈനീസ് പ്രകോപനം ഇരുരാജ്യങ്ങൾക്കടിയിൽ ഉണ്ടാക്കിയത് നികത്താൻ കഴിയാത്ത വിള്ളലാണ്. അങ്ങനെയിരിക്കെ ഇപ്പോൾ ഇന്ത്യയോട് സ്‌നേഹം വഴിഞ്ഞൊഴിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ആണ് ഈ കാരണങ്ങളുടെയെല്ലാം അടിസ്ഥാനം.

ചൈനയുടെ ഉത്പന്നങ്ങൾക്ക് 10 മുതൽ 20 ശതമാനം താരിഫ് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നേരത്തെ ചൈനയ്ക്ക് ഈ നിയന്ത്രണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചൈനയ്ക്ക് ട്രംപിന്റെ തീരുമാനം വലിയ തിരിച്ചടി ആയിരുന്നു. ഇതിന് ബദലായി അമേരിക്കയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങൾക്ക് ചൈനയും താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്.

സിന്തറ്റിക് നാർക്കോട്ടിക് ആയ ഫെന്റനൈലിന്റെ കയറ്റുമതി നിയന്ത്രിക്കാൻ ചൈനയ്ക്ക് കഴിയുന്നില്ലെന്നാണ് താരിഫ് ഏർപ്പെടുത്തിയതിനോട് ട്രംപിന് പ്രതികരിക്കാനുള്ളത്. എന്നാൽ ഇത് ചൈന തള്ളി. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും താരിഫ് ആണെങ്കിലും വ്യാപാരം ആണെങ്കിലും അവസാനം വരെ യുദ്ധം ചെയ്യാൻ തയ്യാറാണെന്നും ആയിരുന്നു മറുപടി.

ചൈനയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. ഈ വിപണിയാണ് താരിഫ് വർദ്ധനവിലൂടെ ചൈനയ്ക്ക് നഷ്ടമാകാൻ പോകുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയുണ്ടാക്കുന്ന വിടവ് നികത്താൻ അമേരിക്ക ആശ്രയിക്കുക ഏറ്റവും അടുത്ത സുഹൃത്തായ ഇന്ത്യയെ ആയിരിക്കുമെന്നതിൽ തർക്കമില്ല. ഇത് ചൈനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യം ഒഴിവാക്കാൻ ആദ്യം ഇന്ത്യയെ കൂട്ടുപിടിക്കലാണ് ബുദ്ധിയെന്ന ചൈനയുടെ ചിന്തയാണ് വിദേശകാര്യമന്ത്രിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്.

വ്യാപാരത്തിൽ മാത്രം ഒതുങ്ങുകയില്ല ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം. അതും കടന്ന് പ്രതിരോധം, ഊർജ്ജം, വിദേശനിക്ഷേപം തുടങ്ങി പല തലങ്ങളിലേക്ക് ഇത് വ്യാപിക്കും. ഇതിൽ പതിയിരിക്കുന്ന അപകടവും ചൈനയ്ക്ക് നന്നായി അറിയാം. അമേരിക്കയായി മാത്രമല്ല, പ്രധാനശക്തിയായ റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദം ഉണ്ട് എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. അമേരിക്ക- ഇന്ത്യ- റഷ്യ എന്നീ സഖ്യം ഒന്നിച്ചാൽ അതും ചൈനയ്ക്ക് വെല്ലുവിളിയാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള ബന്ധം മാത്രമല്ല, ഇന്ത്യയുടെ വളർച്ചയെ തടയാനുള്ള നീക്കം കൂടിയാണ് ചൈനയുടേത്.

ഒരിക്കൽ മൂന്നാംലോക രാജ്യമായി കണക്കാക്കിയിരുന്ന ഇന്ത്യയുടെ മുഖച്ഛായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോട് കൂടി പാടെ മാറി. ആഗോളവേദികളിൽ ഇന്ത്യയ്ക്ക് പ്രത്യേകസ്ഥാനമാണ് ഇന്നുള്ളത്. ലോകത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായക ശക്തിയായി ഇന്ത്യ മാറിയിട്ടുണ്ട്. ഇത് ചൈന കൂടി അംഗീകരിക്കുകയാണ് ഇപ്പോൾ എന്ന് വേണം മനസിലാക്കാൻ.

അതേസമയം ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇത് ചൈനയിൽ അൽപ്പം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മനസിൽ കണ്ടുകൊണ്ട് കൂടിയാണ് ചൈനയുടെ പ്രതികരണം. എന്നിരുന്നാലും ഇന്ത്യ ഇക്കാര്യത്തിൽ ചൈനയുമായി കൈകോർക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് നിരീക്ഷകർ പറയുന്നത്. നിലവിലെ വ്യാപാര യുദ്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഏറെ നിർണായകം ആണെന്ന് വേണം എന്ന് വേണം മനസിലാക്കാൻ.

Tags: chinaamericaDonald Trumpindia
ShareTweetSendShare

Latest stories from this section

സിഗരറ്റിലേത് പോലെ മുന്നറിയിപ്പ്, ജിലേബിയും സമൂസയുമൊക്കെ വാങ്ങി അകത്താക്കുന്നവർ ഇനിയൊന്ന് മടിക്കും;കാരണം ഇതാണ്….

പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി ; പി എസ് ശ്രീധരൻപിള്ളയ്ക്ക് മാറ്റം ; പുതിയ ഗോവ ഗവർണർ മുൻ കേന്ദ്ര വ്യോമയാന മന്ത്രി

സുഹൃത്തിന്റെ വിവാഹവിരുന്നിനിടെ ഒരുകഷ്ണം ഇറച്ചി അധികം ആവശ്യപ്പെട്ടു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

Discussion about this post

Latest News

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies