സൈന്യത്തിന്റെ പിന്തുണയുള്ള കനാൽ പദ്ധതിക്കെതിരെ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നടക്കുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. പാക് സൈന്യം പ്രതിഷേധക്കാരായ രണ്ട് ആക്ടിവിസ്റ്റുകളെ വെടിവച്ചു കൊന്നു. പ്രതിഷേധങ്ങളും പോലീസ് നടപടികളും വടക്കൻ സിന്ധിനെ ഒരു യുദ്ധക്കളമാക്കി’ മാറ്റി.
ജലക്ഷാമത്തിന് പഞ്ചാബ് പ്രവശ്യയുടെ ആധിപത്യത്തെ കുറ്റപ്പെടുത്തി സിന്ധ് പ്രതിഷേധക്കാർ പാക് പീപ്പിൾസ് പാർട്ടി (പിപിപി) അംഗമായ ഒരു മന്ത്രിയുടെ വീട് ആക്രമിച്ചു.പ്രകടനക്കാർ ദേശീയ പാത ഉപരോധിക്കുകയും രണ്ട് എണ്ണ ടാങ്കറുകൾക്ക് തീയിടുകയും ചെയ്തു.
സിന്ധിലെ ആഭ്യന്തര മന്ത്രി സിയാവുൾ ഹസ്സൻ ലഞ്ചറിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതോടെ സിന്ധിലെ അശാന്തി കൂടുതൽ രൂക്ഷമായി. പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവിന്റെ വീട് അവർ നശിപ്പിക്കുകയും ഡ്രോയിംഗ് റൂം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കത്തിക്കുകയും ചെയ്തു.
കറാച്ചി ആസ്ഥാനമായുള്ള ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തത്, ജെഎസ്എംഎം പ്രവർത്തകൻ ലഘാരിയെ കൂടാതെ, പേര് വെളിപ്പെടുത്താത്ത മറ്റൊരു പ്രതിഷേധക്കാരൻ കൂടി വിവേചനരഹിതമായ പോലീസ് വെടിവയ്പ്പിൽ മരിച്ചു എന്നാണ്.
റിപ്പോർട്ടുകൾ പ്രകാരം, നൗഷാഹ്രോ ഫിറോസ് ജില്ലയിലെ മോറോ പട്ടണത്തിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് 15 ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റു, അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.
സിന്ധു കനാൽ പദ്ധതി ഉപേക്ഷിച്ചതായി ഫെഡറൽ സർക്കാർ അവകാശപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധങ്ങൾ ശമിച്ചു, എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ രഹസ്യമായി തുടരുകയാണെന്ന് ആരോപിച്ച് പ്രതിഷേധക്കാർ സമര സ്ഥലങ്ങൾ വിട്ടുപോകാൻ തയ്യാറായില്ല.
Discussion about this post