ഇതിഹാസ നായകൻ എംഎസ് ധോണിയുടെ കീഴിൽ കളിക്കുക എന്ന തന്റെ സ്വപ്നം ഏറ്റവും അവിശ്വസനീയമായ രീതിയിൽ എങ്ങനെ യാഥാർത്ഥ്യമായി എന്ന് സഞ്ജു സാംസൺ അനുസ്മരിച്ചു. ഇപ്പോൾ 30 വയസ്സുള്ള സഞ്ജു 2015 ൽ സിംബാബ്‌വെയിൽ നടന്ന ഒരു ടി20 മത്സരത്തിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ ധോണിക്ക് ആ പര്യടനത്തിൽ വിശ്രമം നൽകിയതിനാൽ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിച്ചത്.
സഞ്ജു പറഞ്ഞ സംഭവം ഇങ്ങനെ- “അതിനുശേഷം (2015 ലെ അരങ്ങേറ്റം), ഞാൻ അഞ്ച് വർഷത്തേക്ക് ഇന്ത്യയ്ക്കായി കളിച്ചില്ല. ആ അഞ്ച് വർഷക്കാലം, ഞാൻ ഇന്ത്യയ്ക്കായി കളിക്കുന്നത് സ്വപ്നം കണ്ടു. അക്ഷരാർത്ഥത്തിൽ സ്വപ്നം കണ്ടു. മഹി ഭായ് ടീമിന്റെ ക്യാപ്റ്റനാണെന്നും അദ്ദേഹം ഫീൽഡ് മാറ്റുന്നതും എനിക്ക് സ്വപ്നത്തിൽ കാണാൻ സാധിച്ചു. ഞാൻ സ്ലിപ്പിൽ നിൽക്കുകയായിരുന്നു, അദ്ദേഹം ‘അവിടെ പോകൂ)’ എന്ന് പറഞ്ഞു, ഞാൻ ആ സ്ഥാനത്തേക്ക് ഓടി.”
“കുറച്ച് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചു. അപ്പോൾ, ആ സ്വപ്നം എങ്ങനെ യാഥാർത്ഥ്യമാകുമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു? അത് ഇനി സംഭവിക്കില്ല എന്നാണ് കരുതിയത്. കുറച്ച് ആഴ്ചകൾക്ക് ശേഷം, ഞങ്ങൾ മുംബൈയിൽ ഇന്ത്യ എയുമായി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം കളിച്ചു, അതിനായി അവർ അദ്ദേഹത്തോട് ക്യാപ്റ്റനാകാൻ ആവശ്യപ്പെട്ടു. ഞാൻ സ്ലിപ്പിൽ നിൽക്കുകയായിരുന്നു, അദ്ദേഹം ‘സഞ്ജു, ഉദർ ജാ’ എന്ന് പറഞ്ഞു, ഞാൻ സ്ഥാനത്തേക്ക് ഓടി, അങ്ങനെ ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിച്ചു.”
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനോട് ഒന്നെങ്കിൽ തന്നെ ട്രേഡ് ചെയ്യണം എന്നോ അല്ലെങ്കിൽ റിലീസ് ചെയ്യണം എന്നോ ആവശ്യപ്പെട്ടിട്ടുണ്ട്.













Discussion about this post