Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മരിച്ചെന്ന് വിധിയെഴുതി ചടങ്ങുകൾ നടത്തി മാതാപിതാക്കൾ, 15 വർഷത്തിന് ശേഷം ക്രിക്കറ്റ് കളത്തിൽ; ഇത് അമ്പരപ്പിക്കും കഥ

by Brave India Desk
Aug 8, 2025, 04:01 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അന്താരാഷ്ട്ര ക്രിക്കറ്റിൽ, വെല്ലുവിളികളെ അതിജീവിച്ച് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ കളിക്കാരുണ്ട്. ഗ്രെയിം സ്മിത്ത് ഒരു കൈ കൊണ്ട് ബാറ്റ് ചെയ്തതും യുവരാജ് ക്യാൻസറിനെ തോൽപ്പിച്ച് തിരിച്ചെത്തിയതുമൊക്കെ നമുക്ക് അറിയാവുന്ന സംഭവങ്ങളാണ്. പക്ഷേ നിങ്ങളിൽ പലരും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥ ചിലപ്പോൾ കേട്ട് കാണാൻ ഇടയില്ല. മരിച്ച് 15 വർഷത്തിനുശേഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഹാരി ലീയുടെ കഥ കേൾക്കുമ്പോൾ ഇങ്ങനെയും ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.

വർഷം 1915 , ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ രാഷ്ട്രങ്ങളെ തളർത്തികൊണ്ടിരുന്ന സമയം ആയിരുന്നു അത്. ദിവസവും ആയിരക്കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഇടങ്ങളിലായി മരിച്ച് വീഴുന്നു. അങ്ങനെ ഉള്ള ഒരു യുദ്ധകാലമാണ് ഹാരി ലീയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചത് എന്ന് പറയാം.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

കുടുംബത്തിലെ മൂത്ത മകനായിരുന്നു ഹാരി ലീ, 1890-ൽ ആയിരുന്നു ജനനം. ചെറുപ്പം മുതലേ ക്രിക്കറ്റിൽ താൽപ്പര്യമുണ്ടായിരുന്നു. മിഡിൽസെക്സ് കൗണ്ടിയിൽ കളിക്കാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചു. തനിക്ക് ടീമിന്റെ ഭാഗമായി എന്തെങ്കിലും ജോലി തരണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ടീമിന് കത്തുകൾ എഴുതുമായിരുന്നു. ഒടുവിൽ ടീമിന്റെ ഗ്രൗണ്ട് സ്റ്റാഫായി ഹാരി നിയമിക്കപ്പെട്ടു. കഠിനാധ്വാനത്തിനുശേഷം, ഒടുവിൽ മിഡിൽസെക്സ് അണ്ടർ-19 ടീമിൽ അദ്ദേഹം ഇടം നേടി. 1914-ഓടെ ടീമിൽ സ്ഥിരം കളിക്കാരനുമായി. അങ്ങനെ കാര്യങ്ങൾ എല്ലാം നന്നായി പോയിരുന്ന സമയത്ത് ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചു.

1914-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ബ്രിട്ടൻ തങ്ങളുടെ യുവ പൗരന്മാരോട് സൈന്യത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനും ആവശ്യപ്പെട്ടു. ബോംബ് സ്ഫോടനത്തിൽ വീട്ടിൽ മരിക്കുന്നതിനേക്കാൾ വെടിയുണ്ടകളെ നേരിടുന്നതാണ് നല്ലതെന്നുള്ള ആശയം ആയിരുന്നു അവർക്കുണ്ടായിരുന്നത്. സൈനിക സേവനത്തിൽ താൽപ്പര്യമില്ലാതിരുന്ന ലീ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ അവസാനം നിർവാഹം ഇല്ലാതെ വന്നപ്പോൾ ലീയും സൈന്യത്തിൽ ചേർന്നു.

ലീയെ സൈന്യം 13-ാം ബറ്റാലിയനിൽ ഉൾപ്പെടുത്തി. ശേഷം ജർമ്മൻ സൈന്യവുമായുള്ള ഒരു പോരാട്ടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. അന്നത്തെ പോരിൽ 499-ലധികം പേർ മരിച്ചതിനാൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താനായില്ല. ലീ മരിച്ചുവെന്ന് അനുമാനിക്കപ്പെട്ടു, മാതാപിതാക്കൾ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചടങ്ങുകൾ വരെ നടത്തി.

എന്നിരുന്നാലും, ട്വിസ്റ്റ് അവിടം കൊണ്ടും അവസാനിച്ചില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, ഇടതു തുടയിൽ വെടിയേറ്റെങ്കിലും, ലീ എങ്ങനെയോ മണ്ണിനടിയിൽ തന്നെ തുടർന്നു. സ്വന്തം നാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് പേശി മരണം സംഭവിച്ചുവെന്നും ഒരു കാൽ മറ്റേ കാലിനേക്കാൾ നീളം കുറവായിരിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

എന്തായാലും മിഡിൽസെക്സ് ക്രിക്കറ്റ് ക്ലബ് അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിച്ചു. ലീയുടെ ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് തോന്നിയെങ്കിലും, അദ്ദേഹം വീണ്ടും സാധ്യതകളെ എഴുതിത്തള്ളി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനായി കളിക്കാൻ തുടങ്ങി. അടുത്ത 15 വർഷം, അദ്ദേഹം ആഭ്യന്തര സർക്യൂട്ടിൽ കഠിനാധ്വാനം ചെയ്തു.

1930-ൽ, ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോൾ ഇംഗ്ലണ്ടിലെ പല താരങ്ങളെയും പരിക്ക് ബാധിച്ചു. ആ സമയം പകരക്കാരെ തേടിയ ടീമിന്റെ വിളി ലീഗിലേക്ക് എത്തി. പരമ്പരയിലെ 3 ടെസ്റ്റുകൾക്ക് ശേഷം, ഇംഗ്ലണ്ട് 0-1 ന് പിന്നിലായിരുന്നു, പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ലീക്ക് അവസരം നൽകാൻ അവർ തീരുമാനിച്ചു. ‘ചുരുക്കി പറഞ്ഞാൽ മരിച്ചു എന്ന് വിധി എഴുതി 15 വർഷത്തിന് ശേഷം’, ലീക്ക് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ബാറ്റിംഗ് ഓപ്പണർ ആവാനും അവസരം ലഭിച്ചു. രണ്ട് ഇന്നിംഗ്സുകളിലും 18 ഉം 1 ഉം റൺസ് നേടി. പിന്നീട് ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഇല്ല. പക്ഷേ ഇംഗ്ലണ്ടിനായി കളിക്കുക എന്ന തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, അതും വിധിയെ തോൽപ്പിച്ച് തന്നെ……

Tags: cricketdeathHARY LEE
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies