ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിൽ. തൃശ്ശൂർ റൂറൽ പോലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യ ശ്രമത്തിനിടെ ഫാൻ പൊട്ടി മുഖത്തുവീണ് പോലീസുകാരന്റെ മുഖത്ത് പരിക്കേറ്റു. 17 തുന്നലിട്ടിട്ടുണ്ട്.
അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാൽ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മർദ്ദങ്ങളും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ടതിന് ശേഷമാണ് ആത്മഹത്യ ശ്രമം. സ്റ്റേഷനിൽ പോലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ടവരുടെ പണം പിരിച്ചുകൊടുക്കാത്തതുകൊണ്ടാണോ വെള്ളികുളങ്ങര സ്റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തിൽ ചോദിക്കുന്നുണ്ട്.
ഒൻപതുപേരുടെ കുറവ് പരിഹരിക്കാൻ റൂറൽ എസ്പിക്ക് താൽപര്യക്കുറവാണെന്നും വാട്സാപ്പ് സന്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. എസ്പിയുടെ പേരെഴുതിവെച്ച് ജീവനൊടുക്കേണ്ട അവസ്ഥയാണെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ഗ്രൂപ്പിൽ നിന്നും ഡിലീറ്റ് ചെയ്യിച്ചിരുന്നു.
Discussion about this post