സഹോദരിമാർക്കൊപ്പമുള്ള എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
രാഹുൽ ഭാരതിയെന്ന യുവാവാണ് ജീവനൊടുക്കിയത്. ഈ കഴിഞ്ഞ രണ്ടാഴ്ചയായി കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നു രാഹുലെന്ന് പിതാവ് പറയുന്നു. അജ്ഞാതൻ ഫോൺ ഹാക്ക് ചെയ്യുകയും എഐ ഉപയോഗിച്ച് രാഹുലിന്റെയും 3 സഹോദരിമാരുടെയും നഗ്നചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കുറച്ച് ദിവസമായി ഭക്ഷണം പോലും കഴിക്കാനോ മുറിക്ക് പുറത്ത് വരാനോ രാഹുൽ തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
സാഹിൽ എന്നയാളാണ് രാഹുലിനെയും സഹോദരിമാരയും ചേർത്ത് അശ്ലീല ദൃശ്യമുണ്ടാക്കിയത്. 20,000 രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നൽകിയില്ലെങ്കിൽ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് സാഹിൽ ഭീഷണിപ്പെടുത്തി. രാഹുലിനെ ഇയാൾ ജീവനൊടുക്കാൻ പ്രേരിപ്പിക്കുകയും മരണകാരണമായേക്കാവുന്ന പദാർത്ഥങ്ങളെ കുറിച്ച് വിവരം നൽകുകയും ചെയ്തു.













Discussion about this post