ലൈംഗികാതിക്രമ കേസുകളിൽ പെട്ട് രാഷ്ട്രീയ ഭാവി തന്നെ തുലാസിലായിരിക്കുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റേത്. കഴിഞ്ഞ ദിവസം രാഹുലിനെതിരെ ഒരു യുവതി കൂടി രംഗത്തെത്തിയിരുന്നു. ഹോട്ടൽ മുറിയിൽ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. 23 കാരിയുടേതാണ് പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി. മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെൺകുട്ടി പറയുന്നു, ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. ഗർഭിണിയാക്കണമെന്ന് രാഹുൽ തന്നോടും ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞു. ഇൻസ്റ്റഗ്രാം മുഖേനായാണ് രാഹുൽ പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോൺ നമ്പർ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു.
ആദ്യം പെൺകുട്ടിയുടെ സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിക്കുക. പിന്നെ മെസേജുകൾ. തുടർന്ന് ഫോൺ നമ്പർ സംഘടിക്കുക. വൈകാതെ കോളുകളിലൂടെ സൗഹൃദം ഉറപ്പിക്കുക. അതിവേഗം പ്രണയം. പ്രണയത്തിലൂടെ , നമുക്കൊരു കുഞ്ഞ് വേണമെന്ന് പറയുക. എന്നതാണ് രീതി.
ബലാത്സംഗത്തിനു ശേഷം ഒരു മനഃസാക്ഷിയും ഇല്ലാതെ പെട്ടെന്ന് ഒരുങ്ങി അവിടെ നിന്നു പോകാനാണ് രാഹുൽ ആവശ്യപ്പെട്ടത്. പെൺകുട്ടികളെ ചതിക്കാൻ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയിൽ പറയുന്നു.
രാഹുലിന്റെ വിവാഹ ആലോചന കുടുംബത്തെ അറിയിച്ചപ്പോൾ ആദ്യം സമ്മതിച്ചില്ല. എന്നാൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ആയപ്പോൾ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോൾ ബന്ധുക്കൾക്കൊപ്പം വീട്ടിൽ വരാമെന്ന് രാഹുൽ സമ്മതിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടർന്ന് ഫെനി നൈനാൻ എന്ന സുഹൃത്ത് ഡ്രൈവ് ചെയ്ത കാറിലാണ് രാഹുൽ വന്നതെന്നും പീഡനം നടന്നതെന്നും ആണ് യുവതി പരാതിയിൽ പറയുന്നത്.













Discussion about this post