മലയാള ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു എം. ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും. ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ വരികളും ജയചന്ദ്രന്റെ മെലഡികളും ചേർന്നപ്പോൾ പിറന്നത് മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഒരുപിടി നിത്യഹരിത ഗാനങ്ങളാണ്.
മലയാളിത്തമുള്ള ഈണങ്ങൾക്കായിരുന്നു ജയചന്ദ്രൻ മുൻഗണന നൽകിയിരുന്നത്. ഗിരീഷ് പുത്തഞ്ചേരിയാകട്ടെ, പ്രകൃതിയെയും പ്രണയത്തെയും ഗൃഹാതുരത്വത്തെയും തന്റെ വരികളിൽ മനോഹരമായി ആവാഹിച്ചു. ഇവരുടെ ഒത്തുചേരൽ പലപ്പോഴും ഇമ്പമുള്ള മെലഡികൾക്ക് ജന്മം നൽകി. ” ഇന്നലെ എന്റെ നെഞ്ചിലെ” ” ‘അമ്മ മഴക്കാറിന്” ” കല്യാണക്കച്ചേരി” ” കണ്ണ് നട്ട് കാത്തിരുന്നിട്ടും” തുടങ്ങിയ പാട്ടുകൾ മലയാളി രണ്ടും കൈ നീട്ടി സ്വീകരിച്ചതാണ്.
ഒരിക്കൽ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പണി കൊടുക്കാൻ, അല്ലെങ്കിൽ പുള്ളിയെ കുറച്ച് കഷ്ടപെടുത്താൻ താൻ കൊടുത്ത പണിയും അതിന് ശേഷം ഉണ്ടായ സംഭവം എന്താണെന്ന് പറയുകയാണ് എം ജയചന്ദ്രൻ:
” ശിക്കാർ എന്ന മോഹൻലാൽ പടത്തിന്റെ വർക്ക് നടക്കുന്ന സമയം ആയിരുന്നു അത്. ഗിരീഷേട്ടനിട്ട് ഒരു പണി കൊടുക്കാൻ ഞാൻ ഒരു വേല ഒപ്പിച്ചു. മലയാളത്തിൽ ഒരക്ഷരവും രണ്ടക്ഷരവും ഉള്ള വാക്കുകൾ കുറവാണ്. ഞാൻ രണ്ടക്ഷരമുള്ള ഒരു വാക്ക് തുടങ്ങുന്ന രീതിയിൽ ഉള്ള ട്യൂൺ അദ്ദേഹത്തിന് കൊടുത്തു. അക്ഷരങ്ങൾ കുറവായതിനാൽ തന്നെ അദ്ദേഹം കഷ്ടപ്പെടും എന്നാണ് കരുതിയത്. ഒരു 15 മിനിറ്റ് കഴിഞ്ഞ് ചേട്ടൻ തിരിച്ചെത്തി, ആ പാട്ടാണ്
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്…
കടലാഴങ്ങളിൽ… ഒരു തൂവലുമായ്…
അകലെ നിൽപൂ ജലമൗനം…
ചുരുക്കി പറഞ്ഞാൽ പണി കൊടുക്കാൻ നോക്കിയപ്പോൾ തനിക്ക് കിട്ടിയ നല്ല പാട്ടോർത്തിട്ട് ജയചന്ദ്രൻ ഹാപ്പിയായി കാണും….













Discussion about this post