ലോകപ്രശസ്ത ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സിനെ പ്രതിക്കൂട്ടിലാക്കി വിഖ്യാത കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ കേസ് ഫയലുകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗികബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്‌സിന് ലൈംഗികരോഗം (STD) ബാധിച്ചുവെന്നും ഇത് അന്നത്തെ ഭാര്യയായിരുന്ന മെലിൻഡ ഗേറ്റ്‌സിൽ നിന്ന് മറച്ചുവെക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും വെളിപ്പെടുത്തുന്ന രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. എപ്‌സ്റ്റീന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൂന്ന് ദശലക്ഷത്തോളം വരുന്ന രേഖകളുടെയും വീഡിയോകളുടെയും വൻ ശേഖരത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
പുറത്തുവന്ന ഇമെയിൽ ഡ്രാഫ്റ്റുകൾ പ്രകാരം, റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിന് ശേഷം പിടിപെട്ട രോഗം ഭേദമാക്കാൻ ബിൽ ഗേറ്റ്‌സ് മരുന്നുകൾക്കായി എപ്‌സ്റ്റീന്റെ സഹായം തേടിയിരുന്നു. മെലിൻഡ അറിയാതെ അവർക്ക് രഹസ്യമായി ആന്റിബയോട്ടിക്കുകൾ നൽകാൻ ഗേറ്റ്‌സ് പദ്ധതിയിട്ടിരുന്നതായും രേഖകൾ ആരോപിക്കുന്നു. ഗേറ്റ്‌സിന്റെ ദീർഘകാല സയൻസ് ഉപദേഷ്ടാവായിരുന്ന ബോറിസ് നിക്കോലിക്കിന്റെ പേരിൽ എപ്‌സ്റ്റീൻ തയ്യാറാക്കിയ ഇമെയിലുകളിലാണ് ഈ വിവരങ്ങളുള്ളത്. ഗേറ്റ്‌സിന്റെ അവിഹിത ബന്ധങ്ങൾ ഒളിപ്പിക്കാനും വിവാഹിതരായ സ്ത്രീകളുമായി രഹസ്യ കൂടിക്കാഴ്ചകൾ ഒരുക്കാനും താൻ നിർബന്ധിതനായെന്ന് നിക്കോലിക് പറയുന്ന രീതിയിലാണ് ഇമെയിലുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ വിവരങ്ങൾ പുറത്താകുന്നത് മെലിൻഡയുമായുള്ള വിവാഹമോചനത്തിലേക്ക് നയിക്കുമെന്നും അത് ബിൽ ആൻഡ് മെലിൻഡ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഗേറ്റ്‌സ് ഭയപ്പെട്ടിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 2017-ൽ റഷ്യൻ ബ്രിഡ്ജ് താരം മില ആന്റോനോവയുമായി ഗേറ്റ്‌സിനുണ്ടായിരുന്ന ബന്ധം പുറത്തുവിടുമെന്ന് എപ്‌സ്റ്റീൻ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെടുന്ന ബിൽ ഗേറ്റ്‌സിന്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ.
അതേസമയം, ഈ ആരോപണങ്ങളെല്ലാം ബിൽ ഗേറ്റ്‌സിന്റെ വക്താവ് ശക്തമായി നിഷേധിച്ചു. എപ്‌സ്റ്റീന്റെ വെറും ഭാവന മാത്രമാണിതെന്നും ഗേറ്റ്‌സിനെ കുടുക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ രേഖകളെന്നും വക്താവ് പ്രതികരിച്ചു. 2021-ൽ മെലിൻഡയുമായുള്ള വിവാഹമോചനത്തിന് എപ്‌സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ വഴിവിട്ട ബന്ധങ്ങൾ കാരണമായെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു













Discussion about this post