ഭരത് ഗോപിയുടെ സംവിധാനത്തിൽ ജോൺ പോൾ തിരക്കഥയൊരുക്കി 1988-ൽ പുറത്തിറങ്ങിയ ‘ഉത്സവപ്പിറ്റേന്ന്’ ലയാള സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു കുടുംബ ദുരന്തകാവ്യമാണ്. ഒരു കാലത്ത് ആഢ്യത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായിരുന്ന ‘പൂവുള്ള കോവിലകം’ എന്ന വലിയ തറവാടുമായി ബന്ധപ്പെട്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്.
നിഷ്കളങ്കനും, ലോകവിവരമില്ലാത്തവനും, എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്നവനുമാണ് അനിയൻ തമ്പുരാൻ. പ്രായം കൂടുന്നുണ്ടെങ്കിലും മനസ്സ് ഇപ്പോഴും ഒരു ചെറിയ കുട്ടിയുടേതാണ്. തന്റെ ഏട്ടനും ഏട്ടത്തിയമ്മയും ജോലിക്കാരനും ഒകെ കാണിക്കുന്ന ആഡംബര ജീവിത രീതിയോടൊന്നും താത്പര്യമില്ലാത്ത അനിയൻ ഒതുങ്ങിയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. അയാൾ അതാണ് ആഗ്രഹിക്കുന്നത് എങ്കിലും ജീവിതം ഒരിക്കലും അയാൾക്ക് ആരും സമാധാനം കൊടുക്കുന്നില്ല.
അങ്ങനെ ആകെ വിരസമായ ജീവിതം നയിക്കുന്ന അയാൾക്കിടയിലേക്ക് ദരിദ്രമായ സാഹചര്യത്തിൽ നിന്ന് വന്ന കാർത്തിക എത്തുന്നതോടെ അനിയൻ തമ്പുരാന്റെ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം വരുന്നു. കാർത്തികയുടെ സ്നേഹവും പിന്തുണയും അനിയനെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിക്കുന്നു. എന്നാൽ ആ വെളിച്ചം എത്ര നാൾ, എന്താണ് ഉത്സവപ്പിറ്റേന്ന് എന്ന പേര് വരാൻ കാരണം. അതാണ് ഈ സിനിമ ചോദിക്കുന്ന ചോദ്യം.
കാണാത്ത ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായായും ഈ സിനിമ നിങ്ങൾ ഒന്ന് കണ്ട് നോക്കേണ്ടതാണ്.













Discussion about this post