ടി20 ലോകകപ്പിൽ നമീബിയക്കെതിരായ നിർണ്ണായക പോരാട്ടത്തിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആശങ്കയേറുന്നു. യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതി മോശമായത് മലയാളി താരം സഞ്ജു സാംസന്റെ ലോകകപ്പ് പ്രവേശനത്തിന് വഴിതുറന്നേക്കും.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക പരിശീലന സെഷനിൽ നിന്ന് അഭിഷേക് ശർമ്മ വിട്ടുനിന്നതോടെയാണ് ടീമിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. വയറിന് അസ്വസ്ഥത അനുഭവപ്പെടുന്ന താരം നിലവിൽ വിശ്രമത്തിലാണ്.
അഭിഷേകിന്റെ അഭാവത്തിൽ സഞ്ജു സാംസൺ നെറ്റ്സിൽ കഠിനമായ പരിശീലനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പന്തുകളെ നേരിട്ട സഞ്ജു, തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് മികച്ച ടൈമിംഗിലൂടെ താളം കണ്ടെത്തി. ഓപ്പണറായി സഞ്ജുവിനെ പരീക്ഷിക്കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. അഭിഷേക് ശർമ്മ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് പറഞ്ഞു. എങ്കിലും, പാകിസ്ഥാനെതിരായ വരാനിരിക്കുന്ന വമ്പൻ പോരാട്ടം കണക്കിലെടുത്ത് അഭിഷേകിനെ നമീബിയക്കെതിരെ കളിപ്പിക്കാൻ ടീം തയ്യാറായേക്കില്ല.
മത്സരത്തിന് മുന്നോടിയായി ഹെഡ് കോച്ച് ഗൗതം ഗംഭീർ താരങ്ങൾക്കായി തന്റെ വസതിയിൽ പ്രത്യേക ഡിന്നർ ഒരുക്കിയിരുന്നു. ടീമിലെ ഐക്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനായി നടത്തിയ ഈ കൂടിക്കാഴ്ചയിൽ വാഷിംഗ്ടൺ സുന്ദർ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തു.













Discussion about this post