ലോകനേതാക്കൾ പങ്കെടുത്ത പീസ് ബോർഡ് യോഗത്തിൽ തമാശയും പരിഹാസവും കലർന്ന പരാമർശം നടത്തി വീണ്ടും വാർത്തകളിൽ നിറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച വാഷിംഗ്ടണിൽ നടന്ന ഗൗരവകരമായ ചർച്ചകൾക്കിടയിലാണ് സദസ്സിനെ ഒന്നടങ്കംചിരിപ്പിച്ചും ചിലരെ അമ്പരപ്പിച്ചും ട്രംപിന്റെ വിവാദ പരാമർശമുണ്ടായത്. യോഗത്തിൽ പങ്കെടുത്തപാരഗ്വായ് പ്രസിഡന്റ് സാന്റിയാഗോ പെനയെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ ‘തമാശ’.
“47 വയസ്സുള്ള ചെറുപ്പക്കാരനായ, സുമുഖനായ നേതാവാണ് അദ്ദേഹം. ചെറുപ്പമായിരിക്കുകഎന്നത് നല്ല കാര്യമാണ്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടപ്പെടണം എന്ന് അതിനർത്ഥമില്ല. എനിക്ക്യുവത്വമുള്ള സുമുഖരായ പുരുഷന്മാരെ ഇഷ്ടമല്ല, എനിക്ക് സ്ത്രീകളെയാണ് ഇഷ്ടം. പുരുഷന്മാരിൽ എനിക്ക് താൽപ്പര്യമില്ല,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രംപിന്റെ ഈപ്രസ്താവന ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പാരഗ്വായ് പ്രസിഡന്റിനെ കളിയാക്കിയെങ്കിലും മറ്റ് പുരുഷ നേതാക്കളുടെ ശാരീരിക കരുത്തിനെപുകഴ്ത്താനും ട്രംപ് മറന്നില്ല. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെമുഖത്തെ ‘കാർക്കശ്യം’ നോക്കാൻ അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു.
ഗാസ പുനർനിർമ്മാണവും ആഗോള സമാധാനവും ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച പീസ് ബോർഡിന്റെപ്രഥമ യോഗമായിരുന്നു ഇത്. എന്നാൽ സഖ്യകക്ഷികളായ പല രാജ്യങ്ങളും യുഎന്നിന്റെപ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് ഭയന്ന് ഈ ബോർഡിൽ നിന്നും വിട്ടുനിന്നു. വിട്ടുനിന്നവർക്ക്”എന്നോട് കളിക്കാൻ നിൽക്കണ്ട” എന്ന മുന്നറിയിപ്പും ട്രംപ് വേദിയിൽ നൽകി. ഫിഫ പ്രസിഡന്റ്ജിയാനി ഇൻഫാന്റിനോ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിൽ ജെയിംസ് ബ്രൗണിന്റെപ്രശസ്തമായ “ഇറ്റ്സ് എ മാൻസ് മാൻസ് മാൻസ് വേൾഡ്” എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ്നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പങ്കെടുത്ത ചില നേതാക്കളുടെ മേശപ്പുറത്ത്ട്രംപിന്റെ പ്രശസ്തമായ ‘മാഗ’ (MAGA) തൊപ്പികളും കാണാമായിരുന്നു. മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ ലോകം വിമർശിക്കുന്ന പല ഭരണാധികാരികളുംവേദിയിലുണ്ടായിരുന്നെങ്കിലും അവരെ പുകഴ്ത്തുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.












