ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക യുദ്ധങ്ങളിൽ ദീർഘദൂരമിസൈലുകളുടെ പ്രഹരശേഷി എത്രത്തോളമാണെന്ന് ലോകം തിരിച്ചറിഞ്ഞ ആഴ്ചയിലാണ്, ആരുമറിയാതെ ഇന്ത്യൻ പ്രതിരോധ മേഖല തങ്ങളുടെ കരുത്ത് തെളിയിച്ചത്. യാതൊരുവിധമുൻകൂർ ആർപ്പുവിളികളോ വലിയ പ്രഖ്യാപനങ്ങളോ ഇല്ലാതെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടചില പത്രക്കുറിപ്പുകൾ കൂട്ടി വായിക്കുമ്പോഴാണ് ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ആയാഥാർത്ഥ്യം ലോകം തിരിച്ചറിയുന്നത്. വെറും മൂന്ന് ദിവസത്തെ (72 മണിക്കൂർ) ഇടവേളയിലാണ്ഇന്ത്യ തങ്ങളുടെ മിസൈൽ-റോക്കറ്റ് വിന്യാസത്തിൽ വൻ വിപ്ലവം സൃഷ്ടിച്ച നാല് സുപ്രധാനപരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.
അതിവേഗം കുതിക്കാനും, കൂടുതൽ ദൂരേക്ക് കൃത്യമായി പ്രഹരിക്കാനും ശേഷിയുള്ള പ്രതിരോധശക്തിയായി ഇന്ത്യ മാറിയെന്ന പ്രഖ്യാപനമാണ് മെയ് ആദ്യവാരത്തിൽ നടന്ന ഈ പരീക്ഷണങ്ങളിലൂടെപ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) നടത്തിയത്.
ലോങ് റേഞ്ച് ആന്റി ഷിപ്പ് മിസൈൽ (LR-AShM), താര (TARA – Tactical Advanced Range Augmentation) ഗ്ലൈഡ് ബോംബ് സംവിധാനം, ഒരൊറ്റ മിസൈലിൽ നിന്ന് ഒട്ടനവധിലക്ഷ്യങ്ങളിലേക്ക് ഒരേസമയം ആണവമുനകൾ തൊടുക്കാൻ ശേഷിയുള്ള അഡ്വാൻസ്ഡ് അഗ്നിഎം.ഐ.ആർ.വി (Agni MIRV), ശബ്ദത്തേക്കാൾ എത്രയോ മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻസഹായിക്കുന്ന സ്ക്രാംജെറ്റ് പ്രൊപ്പൽഷൻ സാങ്കേതികവിദ്യ (Scramjet Combustor) എന്നിവയാണ്ഇന്ത്യ ഈ ദിവസങ്ങളിൽ വിജയകരമായി പരീക്ഷിച്ചത്. ഇതിൽ ഏറ്റവും തന്ത്രപ്രധാനമായത് ഒഡീഷതീരത്തെ ഡോ. എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്ന് തൊടുത്ത അഡ്വാൻസ്ഡ് അഗ്നിമിസൈലിന്റെ പരീക്ഷണമായിരുന്നു. എം.ഐ.ആർ.വി (Multiple Independently Targeted Re-Entry Vehicle) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈലിന് ഒരൊറ്റവിക്ഷേപണത്തിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്തശത്രുലക്ഷ്യങ്ങളെ ഒരേസമയം തകർക്കാൻ സാധിക്കുമെന്ന് പരീക്ഷണം തെളിയിച്ചു.
ബഹിരാകാശത്ത് വെച്ച് തന്നെ ഇതിലെ പയലോഡുകൾ വേർപെട്ട് വ്യത്യസ്ത ദിശകളിലുള്ളലക്ഷ്യങ്ങളിലേക്ക് കൃത്യമായി പതിക്കുകയായിരുന്നു. ചൈനയുടെയും അമേരിക്കയുടെയുംഅതിനൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും വെട്ടിച്ച് കടക്കാൻ ശേഷിയുള്ളതാണ്ഈ സാങ്കേതികവിദ്യ.
ഇതോടൊപ്പം തന്നെ സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുന്നതായിരുന്നു ലോങ്റേഞ്ച് ആന്റി ഷിപ്പ് മിസൈലിന്റെ (LR-AShM) പരീക്ഷണം. ശത്രുക്കളുടെ യുദ്ധക്കപ്പലുകളെകടലിൽ വെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ഈ മിസൈൽ തദ്ദേശീയമായാണ് വികസിപ്പിച്ചത്. വ്യോമസേനയ്ക്ക് വൻ കരുത്താകുന്ന ‘താര’ (TARA) ഗ്ലൈഡ് ആയുധ സംവിധാനത്തിന്റെപരീക്ഷണവും ഇതേ ദിവസങ്ങളിൽ നടന്നു. യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിട്ട ശേഷംലക്ഷ്യസ്ഥാനത്തേക്ക് തനിയെ ഗ്ലൈഡ് ചെയ്ത് നീങ്ങി ശത്രുവിന്റെ ഒളിത്താവളങ്ങളും റഡാറുകളുംതകർക്കാൻ ഇതിനാകും. ഭാവിയുടെ സാങ്കേതികവിദ്യയായ ഹൈപ്പർസോണിക് വേഗതകൈവരിക്കുന്നതിനുള്ള സ്ക്രാംജെറ്റ് എഞ്ചിന്റെ ദീർഘനേരത്തെ പ്രവർത്തന പരീക്ഷണവുംഡി.ആർ.ഡി.ഒ വിജയകരമായി പൂർത്തിയാക്കി.
ഇന്ത്യൻ മണ്ണിൽ നിന്ന് തൊടുത്താൽ ലോകത്തിന്റെ ഏത് കോണിലുള്ള ശത്രുവിനെയും തകർക്കാൻശേഷിയുള്ള അഗ്നി-6 മിസൈലിന്റെ വികസനത്തിലേക്ക് ഇന്ത്യ അടുക്കുകയാണെന്ന സൂചനകൂടിയാണ് ഈ പരീക്ഷണങ്ങൾ നൽകുന്നത്. അതിർത്തികളിൽ വെല്ലുവിളികൾ ഉയർത്തുന്നചൈനയ്ക്കും പാകിസ്താനും കൃത്യമായ മുന്നറിയിപ്പാണ് ഇന്ത്യയുടെ ഈ മിസൈൽ ഉത്സവം. ഇന്ത്യൻസായുധ സേനയെയും ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്അഭിനന്ദിച്ചു. പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പൂർണ്ണ സജ്ജമാണെന്ന്തെളിയിക്കുന്നതാണ് ഈ നേട്ടങ്ങളെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽഇതിനകം തന്നെ ഇന്ത്യയുടെ ഈ മിസൈൽ പരീക്ഷണങ്ങളുടെ വാർത്തകളും ദൃശ്യങ്ങളുംവൻതോതിലാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.










