സൂപ്പർതാര സിംഹാസനത്തിലേക്ക് മോഹൻലാൽ എന്ന നടനവിസ്മയം കുതിച്ചുയരുന്ന കാലം. മാസ് ഡയലോഗുകൾക്കും ആക്ഷൻ പ്രകടനങ്ങൾക്കുമപ്പുറം ക്യാമറയ്ക്ക് മുന്നിൽ അസാധ്യമായ കയ്യടക്കത്തോടെ അദ്ദേഹം പത്മരാജന്റെ ‘ഹരിശങ്കർ’ എന്ന കഥാപാത്രമായി മാറിയപ്പോൾ, അത് മലയാള സിനിമയിലെ ഏറ്റവും വിപ്ലവാത്മകമായ ഒരു പരീക്ഷണചിത്രത്തിന്റെ പിറവിയായി മാറി. ‘ദേശാടനക്കിളി കരയാറില്ല’ — പതിറ്റാണ്ടുകൾക്ക് മുൻപേ സഞ്ചരിച്ച, ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു അപൂർവ്വ സിനിമാ വിരുന്ന്.
ഒരു സ്കൂൾ ടൂറിനിടയിൽ നിന്നും തങ്ങളെ ശ്വാസം മുട്ടിക്കുന്ന വ്യവസ്ഥിതികളിൽ നിന്നും ഓടിയൊളിക്കുന്ന രണ്ട് കൗമാരക്കാരികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷാരിയും കാർത്തികയും (സാലി& നിമ്മി) വീടുകളിൽ നിന്നും ഒറ്റപ്പെടൽ മാത്രം നേരിട്ട, സ്കൂളിൽ ദേവിക ടീച്ചറുടെ(ഉർവ്വശി) കഠിനമായ അച്ചടക്കത്തിന് ഇരയാകുന്ന സള്ളിയും നിമ്മിയും നഗരത്തിലെ ഒരു ഹോസ്റ്റലിൽ വ്യാജപ്പേരിൽ അഭയം തേടുന്നു. ഒരാൾ തന്റേടിയും സംരക്ഷകയുമാകുമ്പോൾ (സാലി), മറ്റേയാൾ അതീവ വൈകാരികമായി പെരുമാറുന്ന ഒരു പാവം പെൺകുട്ടിയാണ് (നിമ്മി). പെൺകുട്ടികൾ ടൂറിനിടയിൽ നിന്നും ഒളിച്ചോടിയതിനാൽ തന്നെ ആ ടൂറിന്റെ ചാർജ് ഉള്ള ദേവിക ടീച്ചർക്ക് സസ്പെൻഷൻ കിട്ടുന്നു.
താരപ്പകിട്ടുകളെല്ലാം അഴിച്ചുവെച്ച്, ഒരു നിഗൂഢതയുടെ മഞ്ഞിൽ പൊതിഞ്ഞാണ് മോഹൻലാലിന്റെ ഹരിശങ്കർ ഈ പെൺകുട്ടികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഹരിശങ്കർ ഒരു ചതിയിൽപെട്ട് സസ്പെന്ഷനിൽ നിൽക്കുന്ന സമയമായിരുന്നു അത്. നഗരത്തിൽ ഒറ്റപ്പെട്ടുപോയ പെൺകുട്ടികൾക്ക് ഹരിശങ്കർ ഒരു വലിയ ആശ്വാസമാകുന്നു. നിമ്മി അയാളുടെ കരുതലിൽ പ്രണയം കണ്ടെത്തുമ്പോൾ, തന്നെക്കാൾ നിമ്മിയെ മറ്റൊരാൾ സ്നേഹിക്കുന്നത് സഹിക്കാനാകാതെ സാലി എന്ന ‘പൊസസീവ്’ ആയ സുഹൃത്ത് ഹരിശങ്കറോട് കടുത്ത ശത്രുത പുലർത്തുന്നു. നിമ്മിയുടെ കഥ കേട്ട അവളിൽ നിന്ന് ദേവിക ടീച്ചറെക്കുറിച്ചും തനിക്ക് പണി കിട്ടാൻ കാര്യമായ സംഭവത്തെക്കുറിച്ചുമൊക്കെ അറിയുന്നു. ശേഷം ഹരിശങ്കറും ദേവികയും തമ്മിൽ അടുപ്പത്തിലാകുന്നു.
തങ്ങൾ ഭയന്നോടിയ ദേവിക ടീച്ചറുടെ വരനാണ് ഹരിശങ്കർ എന്ന നഗ്നസത്യം പെൺകുട്ടികൾ തിരിച്ചറിയുന്നിടത്താണ് പത്മരാജൻ എന്ന മാന്ത്രികൻ സിനിമയുടെ ക്ലൈമാക്സിലേക്ക് വഴിതിരിക്കുന്നത്. കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കാൻ ഹരിശങ്കർ ദേവികയുമൊത്ത് നടത്തുന്ന ശ്രമങ്ങൾ ആണ് അവസാന ഭാഗങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അക്കാലത്ത് വെറുമൊരു കൗമാര പ്രണയ-സൗഹൃദ ട്രാക്കിലാണ് പ്രേക്ഷകർ ഈ സിനിമയെ കണ്ടതെങ്കിലും, പത്മരാജൻ ഈ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത് ശക്തമായ ഒരു ‘ലെസ്ബിയൻ’ പ്രമേയമായിരുന്നു എന്ന് ആധുനിക സിനിമാ നിരൂപകർ അടിവരയിടുന്നു.
മറിച്ച് പുരുഷാധിപത്യമുള്ള ഈ സമൂഹത്തിലേക്ക് തന്റെ പ്രിയപ്പെട്ടവളെ വിട്ടുകൊടുക്കാൻ താല്പര്യമില്ലാത്ത ഒരു പങ്കാളിയുടെ തീക്ഷ്ണമായ പ്രണയവും ആകുലതയുമായിരുന്നു. സമൂഹത്തിന്റെ ചട്ടക്കൂടുകൾക്കും കുടുംബത്തിനും തങ്ങളെ തളച്ചിടാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് സള്ളിയും നിമ്മിയും ഒടുവിൽ മരണത്തിലേക്ക് ഒന്നിച്ചു നടന്നുപോകുമ്പോൾ തകർന്നത് പ്രേക്ഷകരുടെ ഹൃദയമാണ്. ഇന്നും മലയാള സിനിമയിലെ ഏറ്റവും നോവിക്കുന്ന ക്ലൈമാക്സുകളിൽ ഒന്നായി ഇത് നിലകൊള്ളുന്നു. മോഹൻലാലിന്റെ തകർന്നുള്ള നിൽപ്പ് ചിത്രത്തിന്റെ ആഘാതം ഇരട്ടിയാക്കി.
രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ കെ.ജെ. യേശുദാസും ചിത്രയും പാടിയ “പൂ വേണോ പൂ വേണോ” ” വാനമ്പാടി ഏതോ” എന്നീ ഗാനങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ വിരഹത്തിന്റെ ഈണമായി അവശേഷിക്കുന്നു. പത്മരാജൻ എന്ന പ്രതിഭ കാലത്തിന് മുൻപേ സഞ്ചരിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നും വിസ്മയമായി തുടരുന്ന ‘ദേശാടനക്കിളി കരയാറില്ല’.












