ഇറാനെതിരെ മുൻപെങ്ങുമില്ലാത്തവിധം കടുത്ത സാമ്പത്തിക ഉപരോധവും ആഗോളതലത്തിൽഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്സാമ്പത്തികമായോ ലൊജിസ്റ്റിക്‌സ് പരമായോ ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്നരാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ്നൽകി. ട്രൂത്ത് സോഷ്യലിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കാവുന്നട്രംപിന്റെ പ്രതികരണം.
ഇറാനുമായി ചർച്ചകൾക്ക് അമേരിക്ക തയ്യാറായെങ്കിലും അത് പ്രയോജനപ്പെടുത്തുന്നതിൽടെഹ്റാൻ പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതേതുടർന്നാണ് ഒരു രാജ്യത്തിനെതിരെയുംചരിത്രത്തിൽ ഇതുവരെ പ്രയോഗിക്കാത്ത തരത്തിലുള്ള ശക്തമായ സാമ്പത്തിക ഉപരോധവുംയുദ്ധസമാനമായ നടപടികളും പ്രഖ്യാപിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ സാമ്പത്തിക സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ സർക്കാർസംവിധാനങ്ങൾ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആശ്വാസമോ പിന്തുണയോ നൽകാൻഅനുവദിക്കുന്ന ഏതൊരു രാജ്യവും വൻ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരുമെന്നാണ്അമേരിക്കൻ പ്രസിഡന്റിന്റെ കടുത്ത താക്കീത്. എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ഇത് ലക്ഷ്യംവെക്കുന്നതെന്നോ ഏതൊക്കെ തരത്തിലുള്ള ഉപരോധങ്ങളും പിഴകളുമാണ് ചുമത്തുകയെന്നോട്രംപ് വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ എണ്ണക്കടത്ത്, അനധികൃത പണമിടപാടുകൾ, വ്യാജ കമ്പനികൾ, കപ്പൽ രജിസ്ട്രികൾഎന്നിവ പൂർണമായും അവസാനിപ്പിക്കേണ്ട സമയമായെന്ന് കുറിച്ച ട്രംപ്, “നിങ്ങൾ ആരാണെന്ന്നിങ്ങൾക്ക് നന്നായി അറിയാം” എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒരു രാജ്യത്തെപൂർണമായും പട്ടിണിയിലാക്കുന്ന വിധത്തിലുള്ള ഈ ‘ഇക്കണോമിക് ഡി-ഡേ’ (Economic D-Day) നീക്കത്തിൽ യുഎസ് സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, മേഖലയിലെ അമേരിക്കൻകപ്പൽ പരോധം വിജയകരമാണെന്നും അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾപൂർണമായി അടച്ച് രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുകയാണ് ട്രംപ്ഭരണകൂടത്തിന്റെ ആത്യന്തിക ലക്ഷ്യം.












