ഡല്‍ഹി : ജമ്മു കശ്മീരില്‍ ബിജെപി പിഡിപി സര്‍ക്കാര്‍ രൂപീകരണം ഉടനുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ . മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി – ബി.ജെ.പി സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്തേക്കും.പൊതുമിനിമംപരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ രൂപീകരണം. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
കടുത്ത അഭിപ്രായവ്യത്യാസം നിലനിന്ന വകുപ്പ് 370, പട്ടാളത്തിനുള്ള പ്രത്യേകാധികാര നിയമം എന്നിവയില്‍ സമവായമുണ്ടായതായാണ് സൂചന. വകുപ്പുകളും തീരുമാനിച്ചതായാണ് അറിയുന്നത്. ആഭ്യന്തരവും ധനകാര്യവും പി.ഡി.പിക്ക് ലഭിക്കും. ടൂറിസം, പൊതുജനാരോഗ്യം, ആസൂത്രണം എന്നിവയാണ് ബി.ജെ.പിയ്ക്ക് നല്‍കുക.
സയീദ് ആറു വര്‍ഷം മുഖ്യമന്ത്രിസ്ഥാനം വഹിക്കുമ്പോള്‍ ബി.ജെ.പിയുടെ നിര്മ്മല്സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നാണ് ധാരണ. 2002 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മൂന്നു വര്‍ഷം സര്‍ക്കാരിനെ നയിച്ചത് സയീദ് ആയിരുന്നു.
ഡിസംബർ അവസാനം നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടിയ പി.ഡി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിക്ക് 25 സീറ്റുംലഭിച്ചു. 87 സീറ്റുള്ള സഭയാണ് ജമ്മുകാശ്മീരിലേത്.
Discussion about this post