ലണ്ടൻ: തീവ്രവാദഫണ്ടിംഗ് കേസിൽ നിരപരാധിത്വം തെളിയിക്കാൻ ബ്രിട്ടീഷ് കോടതിയിൽ പോരാട്ടവുമായി ഇന്ത്യൻ പൗരൻ. ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ സാമ്പത്തിക ഇടപാടുകാരിൽ ഒരാളായ നസീം സെയ്ദ് അഹമ്മദിനായി ഫണ്ട് കൈകാര്യം ചെയ്‌തെന്ന കേസിലാണ് ഇന്ത്യൻ പൗരനായ സുന്ദർ നാഗരാജൻ വിചാരണ നേരിടുന്നത്.
തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച സുന്ദർ നാഗരാജൻ അഭിമാനിയായ ഹിന്ദുവായ താൻ ഒരിക്കലും ഇസ്ലാമിക ഭീകരതയെ പ്രോത്സാഹിപ്പിക്കില്ലെന്ന് കോടതിയെ അറിയിച്ചു.
ഭർത്താവ് അറസ്റ്റിലായതിനെ തുടർന്ന് മനംനൊന്ത് സുന്ദറിന്റെ ബെൽജിയം പൗരയായ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.65 കാരനായ റിട്ടയേർഡ് അക്കൗണ്ടന്റ് നാഗരാജന്റെ വീട്ടിൽ 15 സായുധ പോലീസ് ഉദ്യോഗസ്ഥർ ഏപ്രിൽ 18 ന് പുലർച്ചെ എത്തുകയും റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ, ഒരു സ്യൂട്ട്‌കേസിൽ നിന്ന് 28,000 യുഎസ് ഡോളറും ബാങ്ക് സ്റ്റേറ്റ്മെന്റുകളും അടുത്തിടെ വലിയ തോതിൽ പണം കൈകമാറിയതിന്റെ രേഖകളും കണ്ടെത്തി. എന്നാൽ ഭാര്യയുടെ നാടായ ബെൽജിയത്തിലേക്ക് താമസം മാറാനായി സ്വരുകൂട്ടിയ പണമാണിതെന്ന് സുന്ദർ വ്യക്തമാക്കിയിരുന്നു.
ഹിന്ദു പശ്ചാത്തലത്തിൽ നിന്നുള്ളയാളാണ്, ഒരു ഇസ്ലാമിക ഭീകരനല്ല, ഇസ്ലാമിക ഭീകരത അംഗീകരിക്കാനാവില്ലെന്ന് കോടതിയ അറിയിച്ചു. ഭാര്യയുടെ ശവസംസ്‌കാര ചടങ്ങുകൾ നടത്താനും ഇളയ മകനെ പരിപാലിക്കാനും ജാമ്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജാമ്യം അനുവദിച്ചാൽ കീഴടങ്ങാതെ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് കോടതിയുടെ വാദം. കേസിൽ വിചാരണ തുടരുകയാണ്.
Discussion about this post