ജറുസലേം: പലസ്തീൻ ഭീകരൻ പട്ടിണി കിടന്നു മരിച്ചു. ഇസ്രായേലിലാണ് സംഭവം. ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ നേതാവായ ഖാദിർ അദ്‌നാൾ(45 )ആണ് മരിച്ചത്. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇസ്രായേൽ പിടികൂടി ജയിലടച്ച ഖാദിർ, കഴിഞ്ഞ 86 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും പട്ടിണി കിടക്കാനാണ് തീരുമാനമെന്ന് ഖാദിർ ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു.
ഖാദിറിന്റെ മരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ മുനമ്പിൽ നിന്ന് തെക്കൻ ഇസ്രായേലിലേക്ക് ഭീകരർ റോക്കറ്റ് ആക്രമണം നടത്തി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും പലസ്തീനികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഖാദിറിന്റെ വിധവയായ റാൻഡ മൂസ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ഇസ്രായേലിൽ നിന്ന് ശിക്ഷകളിൽ ഇളവുകൾ നേടുന്നതിനുമായി പലസ്തീൻ തടവുകാർ വർഷങ്ങളായി നീണ്ട നിരാഹാര സമരത്തിലാണ്. ശിക്ഷകൾക്കെതിരായ പലസ്തീനികളുടെ ചെറുത്തുനിൽപ്പിനുള്ള അവസാന ആശ്രയമായി ഈ തന്ത്രം മാറിയിരിക്കുന്നു. ഭക്ഷണം നിരസിക്കുന്നതിനാൽ തടവുകാർ പലപ്പോഴും ഗുരുതരമായ രോഗങ്ങൾക്ക് അടിമകളായി മാറിയിരിക്കുകയാണ്.
Discussion about this post