ഡല്‍ഹി: രാജ്യം കണ്ടതില്‍വെച്ചേറ്റവും കൂടുതല്‍ പ്രതികളുള്ള വലിയ കുംഭകോണമായി മാറിയ വ്യാപം കേസ് ജീവന് കവരുന്ന പ്രത കഥ പോലെ ഭയാനകമാവുകയാണ്. കേസുമായി ബന്ധപ്പെടുന്ന പേരുകാര്‍ ഏത് നിമിഷവും മരിച്ചേക്കാം.അത് വ്യാജറിക്രൂട്ടമെന്റ് നടത്തുന്നതില്‍ സഹാിച്ചവരായാലും, ഇത്തരത്തില്‍ പ്രവേശനം നേടിയവരായാലും. ദിനം പ്രതി ഓരോരുത്തരായി മരിച്ച് വീഴുമ്പോള്‍ ഇനിയാര് എന്ന ആശങ്കയിലാണ് രാജ്യം. ഇതിനകം കേസുമായി ബന്ധപ്പെട്ട 27 പേര് മരിത്തുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ കേസുമായി അന്വേഷണസംധം ബന്ധപ്പെടുത്താന്‍ സാധ്യതയുള്ളവരുള്പ്പടെ 45 ദുരൂഹമരണങ്ങള്‍ ഉണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്,.
2004 മുതലാണ് വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല് ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്.
മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശത്തിനും പി.എസ്.സി വഴി പൂര്‍ത്തിയാകാത്ത വിവിധ സര്‍ക്കാര്‍ തസ്തികകളിലേക്കും റിക്രൂട്ട് ചെയ്യുന്ന മധ്യപ്രദേശ് പ്രഫഷനല്‍ എക്സാമിനേഷന് ബോര്‍ഡ് ( ‘വ്യാപം’) പരീക്ഷ നടത്തിപ്പിലും നിയമനത്തിലും വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആരോപണം. അപേക്ഷാഫോറം വിതരണത്തിലടക്കം, കോടിക്കണക്കിനു രൂപയുടെ സാമ്പത്തികക്രമക്കേടുകള്‍ ‘വ്യാപ’ത്തിലുണ്ടായതായി മധ്യപ്രദേശ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫിസ് 2008ല്‍ കണ്ടെത്തി. 2013 ജൂണില്‍ ഒരു ഡോക്ടറും ‘വ്യാപ’ത്തിലെ ഏതാനും ഉദ്യോഗസ്ഥരുമടങ്ങുന്ന റാക്കറ്റ് മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ അയോഗ്യരെ ജയിപ്പിക്കാന്‍ ഒത്തുകളിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നു. തുടര്‍ന്ന്, ഇന്ദോറുകാരനായ സാമൂഹികപ്രവര്ത്തകന് ഡോ. ആനന്ദ്റായ് നല്കിയ പൊതുതാല്പര്യഹരജി പരിഗണിച്ച മധ്യപ്രദേശ് ഹൈകോടതി ജൂലൈയില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രത്യേക ദൗത്യസേന അന്വേഷണം തുടങ്ങി. അസി. പ്രോഗ്രാമര്‍, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയവരെ പിടികൂടി. ഭരണരംഗത്തെ പ്രമുഖരടക്കം പലര്‍ക്കും ിത്തരം അഴിമതിയില്‍ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു തുടങ്ങി. പല പ്രമുഖ നേതാക്കളുടെയും ശുപാര്‍ശപ്രകാരം പലരെയും മെഡിക്കല്‍-എഞ്ചിനീയറിംഗ് പരീക്ഷയ്ക്കു ജയിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നു. ബിജെപി, കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പലതവണയായി ഉയര്‍ന്നു.മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഭാര്യ സാധന സിങ് എന്നിവര്‍ വരെ മാര്ക്ക്ലിസ്റ്റ് തിരുത്തില്‍ പരോക്ഷ പങ്കുവഹിച്ചതായി ആരോപണമുയര്‍ന്നു.
മുന്‍ മുഖ്യമന്ത്രി ഉമാഭാരതി, മുന്‍ സാങ്കേതിക വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി നേതാവ് സുധീര്‍ ശര്‍മ എന്നിവര്‍ ശുപാര്‍ശ നടത്തിയതായി ആരോപണമുയര്‍ന്നു. മുന്‍മന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും മറ്റു 129 പേരെയും കരാര്‍ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. അന്നത്തെ ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകനെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവര്‍് ആദ്യം അറസ്റ്റിലായി. മമകന്റെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന് ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ കയറിപറ്റി. ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങി .ഇതിനിടയിലാണ് ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല.
പ്രതികളും സാക്ഷികളും അന്വേഷകരുമായി 45 പേരാണ് ഇന്ന് വരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആണെന്ന മധ്യപ്രദശ് മന്ത്രി ഗൗറിന്റെ പ്രസ്താവന വിവാദമായി.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും, അരുണ്‍ ജെയറ്റ്ലിയും ആവശ്യപ്പെട്ടു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നത്.
വ്യാപവുമായി ബന്ധപ്പെട്ട മരണങ്ങളുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post