ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം എടുത്ത് മാറ്റിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ഒരു കൂട്ടം വിരമിച്ച സൈനിക ഉദ്യോഗസ്ഥരും, ഐ.എ.സുകാരും ചേർന്നാണ് ഇതിനെതിരെ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് അസാധുവാക്കണമെന്നും, കാശ്മീർ പുനഃസംഘടനാ നിയമം(2019) എടുത്ത് കളയണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കാശ്മീർ സംബന്ധിച്ചുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ എത്തുന്ന ഏഴാമത്തെ ഹർജിയാണിത്.
കാശ്മീരിന് വേണ്ടിയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രതിനിധികളിലൊരാളായിരുന്ന രാധ കുമാർ(2010-11), ജമ്മു കാശ്മീർ കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹിൻഡാൽ ഹൈദർ ത്യാബ്ജി, വിരമിച്ച വ്യോമസേനാ വൈസ് മാർഷൽ കപിൽ കാക്, റിട്ടയേർഡ് മേജർ ജനറൽ അശോക് കുമാർ മെഹ്ത, പഞ്ചാബ് കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിതാഭ പാണ്ഡെ, യൂണിയൻ ഹോം സെക്രട്ടറി ആയി വിരമിച്ച കേരള കേഡറിലെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗോപാൽ പിള്ള എന്നിവരാണ് കാശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
Discussion about this post