പന്തീരാങ്കാവ് കേസില്‍ യുഎപിഎയ്ക്ക് മതിയായ തെളിവുണ്ടെന്ന് പോലീസ്.പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ട്.ആയതിനാല്‍ യുഎപിഎ പിന്‍വലിക്കില്ലെന്നും ഐജി അശോക് ജാദവ് പറഞ്ഞു.പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്.ഇവരില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ പിടിച്ചെടുത്തിരുന്നു
അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവാണെന്നും പൊലീസ് പറയുന്നു.
ഇരുവരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. താഹ മാധ്യമ വിദ്യാര്‍ത്ഥികൂടിയാണ്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. വൈകീട്ട് ആറ് മണിയോടുകൂടിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
Discussion about this post