ഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഡിസംബറിൽ ലഭ്യമാകാൻ സാദ്ധ്യത. അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ ഡിസംബറിൽ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനാകും ഒരാളിൽ കുത്തിവെക്കേണ്ടി വരിക. ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29–ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുക. രണ്ടാം ഡോസ് എടുത്തുകഴിഞ്ഞാല്‍ പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്ക്കും.
തുച്ഛാമായ ചിലവ് മാത്രമേ ഒരു വ്യക്തിക്ക് വാക്സിനേഷനെടുക്കാന്‍ വരുന്നുള്ളൂ. ഒരു ഡോസിന് 250 രൂപയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക. പൊതു ആരോഗ്യ സംവിധാനങ്ങൾ വഴി ജനങ്ങളിലേക്ക് എത്തുമ്പോൾ വാക്സിന്റെ ചിലവ് ഇതിലും കുറയാനാണ് സാദ്ധ്യത.
100 ദശലക്ഷം കൊവിഷീൽഡ് വാക്സിനുകൾ വിപണിയിലെത്തിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയ്യാറാക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ് -19 വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിന് വാക്സിൻ നിർമാണത്തിനുള്ള മുൻകൂർ മൂലധനം നൽകുന്നത് ഇന്റർനാഷണൽ വാക്സിൻ അലയൻസും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും സംയുക്തമായാണ്.
Discussion about this post