നൈജീരിയ : ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിലുള്ള ക്രിസ്ത്യൻ ഗ്രാമത്തിലെ പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൊക്കോ ഹറാം തീവ്രവാദികൾ. പള്ളി ആക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയ സംഘം ഒരു പുരോഹിതനെ തട്ടിക്കൊണ്ടു പോവുകയും ചെയ്തെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബോർണോ സ്റ്റേറ്റിലെ ക്രിസ്ത്യാനികൾ കൂടുതലായി താമസിക്കുന്ന പെമിയിലാണ് ആക്രമണം നടന്നത്. അവധി ദിവസങ്ങളിൽ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിനുള്ള സാധ്യത കൂടുതലാണെന്ന് നേരത്തെ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് ആക്രമണം നടന്നത്. ട്രക്കിലും മോട്ടോർ സൈക്കിളിലുമായി എത്തിയ ഭീകര സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.
വ്യാപകമായി വെടിവെയ്പ്പ് നടത്തിയ സംഘം പത്തോളം വീടുകൾ തീയിട്ട് നശിപ്പിക്കുകയും ക്രിസ്തുമസിന് വിതരണം ചെയ്യാൻ വെച്ചിരുന്ന ഭക്ഷണം മോഷ്ടിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെടിവെയ്പ്പിൽ ഇനിയും നിരവധി പേർ കൊല്ലപ്പെട്ടതായി സൂചനകൾ ലഭിച്ചിട്ടുണ്ട്.
Discussion about this post