വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഹൈന്ദവ ക്ഷേത്രത്തിൽ ക്രിസ്ത്യന്‍ മത ചിഹ്നങ്ങള്‍ വരച്ച് ചേര്‍ത്ത് പള്ളിയാക്കി മാറ്റാന്‍ ശ്രമം. വൈദ്യുത തൂണുകളിലും ക്ഷേത്രത്തിനടുത്തുള്ള പാലത്തിലും കുരിശ് വരച്ചിട്ടുണ്ട്.
2020 ജൂലൈ, നവംബര്‍ മാസങ്ങളിലും ക്ഷേത്രത്തിനു നേരെ ആക്രമണം നടന്നിരുന്നു . പ്രദേശവാസിയായ ഭാസ്ക്കറായിരുന്നു സംഭവത്തിനു പിന്നിലെന്ന് ഗ്രാമവാസികള്‍ അന്ന് പോലീസിനെ അറിയിച്ചിരുന്നു.
ഇപ്പോള്‍ നടന്ന സംഭവത്തിലും ഭാസ്ക്കറിനു പങ്കുള്ളതായി ഗ്രാമവാസികള്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
പരദേവതയും ധർമ്മദൈവവും അനുഗ്രഹിച്ചാൽ തറവാടിന് പുണ്യം
വര്‍ഷങ്ങള്‍ പഴക്കമുള്ള മാരിയമ്മന്‍ കോവിലിനെ ചുറ്റിയാണ് ഗ്രാമത്തിലെ 250 ഓളം ഹിന്ദു കുടുംബങ്ങള്‍ താമസിക്കുന്നത് . മകര പൊങ്കല്‍ ദിനത്തിലാണ് തെരുവ് വിളക്കുകള്‍ അണച്ച് അക്രമികള്‍ ക്ഷേത്രത്തിന്റെ ചുവരുകളിലും, തറകളിലുമായി കുരിശ് വരച്ച് ചേര്‍ത്തത്. തമിഴ്നാട്ടിൽ മതപരിവർത്തനം വ്യാപകമാണ്.
Discussion about this post