മലപ്പുറം: സംസ്ഥാനത്ത് വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ മൂന്നു പേർ മരിച്ചു. മലപ്പുറം രാമപുരത്തെ കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന് ഷമീം, കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരൻ, പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയും തച്ചമ്പാറ പഞ്ചായത്ത് മുന്‍ അംഗവുമായ ഗണേഷ് കുമാർ എന്നിവരാണ് മരിച്ചത്.
കേരളത്തിൽ വേനൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും പ്രവചിക്കപ്പെട്ടിരുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 12നും വയനാട് ഏപ്രില്‍ 13 നും യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ബുധനാഴ്ചയും യെല്ലോ അലർട്ടാണ്.
Discussion about this post