ബീജിംഗ്: ലഡാക്കിലെ ഇന്ത്യാ ചൈനാ സൈനിക സംഘര്‍ഷത്തില്‍ കൂടുതൽ ചൈനീസ് സൈനീകർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തിയ ചൈനീസ് ബ്ളോഗറെ ജയിലിലടച്ച് ചൈന. ആഭ്യന്തര സാമൂഹിക മാധ്യമമായ വെയ്ബോയില് അനേകം ഫോളോവേഴ്സുള്ള ക്വിയു സിമിംഗിനെയാണ് അഴിക്കുള്ളിലടച്ചത്. ഇന്ത്യയുമായുള്ള ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലില്‍ യഥാര്‍ത്ഥത്തില്‍ മരിച്ച സൈനികരുടെ എണ്ണം മറച്ചു വെച്ച് വളരെ ചെറിയ എണ്ണമാണ് ചൈന പുറത്ത് വിട്ടത്.
ഈ വര്‍ഷം ആദ്യം അറസ്റ്റിലായ ക്വിയു സിമിംഗ് എന്ന ജനപ്രിയ ചൈനീസ് ബ്ലോഗറിന് എട്ട് മാസം തടവ് ശിക്ഷയാണ് ചൈനീസ് ഭരണകൂടം വിധിച്ചത്. 25 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ ക്വിയു സിമിംഗിനെതിരെ ‘രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തിയ’ കുറ്റമാണ് ചുമത്തിയത്. ക്രിമിനല്‍ നിയമത്തില്‍ പുതിയ ഭേദഗതി വരുത്തിയതിനുശേഷം ചൈനയില്‍ നടന്ന ആദ്യത്തെ കേസാണിത്.
ഇന്ത്യാ-ചൈനാ സംഘര്‍ഷത്തില്‍ മരണമടഞ്ഞ ചൈനീസ് സൈനികരുടെ എണ്ണം രാജ്യം ഔദ്യോഗികമായി പുറത്തുവിട്ട കണക്കിനേക്കാള്‍ പതിന്മടങ്ങാണെന്ന് ക്വിയു കുറിച്ചതാണ് ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതലാണെന്നും ‘ഉയര്‍ന്നവര്‍’ ആയതിനാല്‍ ചില കമാന്റിംഗ് ഓഫീസര്‍മാര്‍ രക്ഷപ്പെട്ടെന്നും ക്വിയു കുറിച്ചു.
Discussion about this post