കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നേതാക്കള്‍ തമ്മില്‍ ആഭ്യന്തര പ്രശ്നം. അധികാരത്തിനുവേണ്ടിയുള്ള തർക്കത്തിനിടയിൽ താലിബാന് സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോർട്ട്.
കാബൂള്‍ കീഴടക്കി അഫ്ഗാനില്‍ അധികാരം പിടിച്ചടക്കിയത് മുതല്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പരസ്പരമുണ്ടായ ഏറ്റുമുട്ടലില്‍ നിയുക്ത പ്രസിഡന്റ് മുല്ലാ ബരാദറിന് വെടിയേറ്റുവെന്നും നിലവില്‍ മുല്ല പാകിസ്ഥാനില്‍ ചികിത്സയിലാണെന്നുമാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താലിബാനിലെ ഏറ്റവും ക്രൂരന്മാരെന്ന കുപ്രസിദ്ധിയുള്ള ഹഖാനി നെറ്റ്വര്‍ക്ക് നേതാക്കളായ അനസ് ഹഖാനിയും ഖലീല്‍ ഹഖാനിയുമാണ് മുല്ലാ ബരാദറും മുല്ലാ യാക്കൂബുമായി ഏറ്റുമുട്ടിയത്. അധികാര വടംവലി തന്നെയായിരുന്നു വെടിവെപ്പിന് കാരണമായത്.
Discussion about this post