പഞ്ചഷീറിലെ പോരാളിയെ കൊലപ്പെടുത്തി താലിബാൻ. അഫ്ഗാനിസ്ഥാന് മുന്‍ വൈസ് പ്രസിഡന്റും താലിബാനെ എതിര്‍ത്ത് നിന്ന പഞ്ചഷീറിന്റെ പ്രതിരോധ തലവനുമായ അമറുള്ളാ സാദേയുടെ സഹോദരന് റോഹുള്ള അസീസിയെയാണ് താലിബാന് കൊലപ്പെടുത്തിയത്.
പകമൂത്ത് താലിബാന് കുടുംബാംഗങ്ങളെ മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിച്ചില്ലെന്നും വഴിയില്‍ കിടന്ന് അഴുകട്ടെയെന്ന് പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഫ്ഗാനില്‍ താലിബാന് മുന്നില്‍ അവസാനം വീണ പഞ്ചഷീര്‍ പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു റോഹുള്ളയെ വധിച്ചതും. ഇക്കാര്യം മരുമകന് എബാദുള്ള സാലേ മാധ്യമങ്ങളോട് പറഞ്ഞു. ‘അവര്‍ എന്റെ അമ്മാവനെ ഇന്നലെ വധിച്ചെന്നും മൃതദേഹം മറവ് ചെയ്യാന്‍ അനുവദിച്ചില്ല എന്നും മൃതദേഹം കിടന്നു അഴുകട്ടെ’ എന്നും പ്രതികരിച്ചു. പഞ്ചഷീറിന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു റോഹുള്ള.
Discussion about this post