ഡൽഹി: അഖിലേഷ് യാദവായാലും രാഹുൽ ഗാന്ധിയായാലും സനാതന ധർമ്മത്തെ ആക്രമിക്കുന്നവരെ അധിനിവേശക്കാരായി കണക്കാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേൽ. അധിനിവേശ ശക്തികൾ കാശി വിശ്വനാഥ ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. ഇന്നും ലോകത്തിലെ ഏറ്റവും പ്രാചീന നഗരമായി കണക്കാക്കപ്പെടുന്നത് കാശിയാണെന്നും അദ്ദേഹം പറഞ്ഞു.
മരണമടുക്കുമ്പോൾ ആളുകൾ പോകുന്ന ഇടമാണ് ബനാറസ് എന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തിന് മറുപടിയായായിരുന്നു പ്രഹ്ളാദ് പട്ടേലിന്റെ പ്രതികരണം. സ്വന്തം മണ്ഡലമായ വാരാണസിയിൽ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിക്ക് നേരെയായിരുന്നു അഖിലേഷിന്റെ പരിഹാസം. കാശി വിശ്വനാഥ് ഇടനാഴിയുടെ മേലും അഖിലേഷ് അവകാശവാദം ഉന്നയിച്ചു. പദ്ധതിക്ക് അംഗീകാരം നൽകിയത് തന്റെ സർക്കാരായിരുന്നു എന്നാണ് അഖിലേഷിന്റെ അവകാശവാദം.
കാശിയുടെ സൽപ്പേരിന് കളങ്കം ചാർത്താൻ എപ്പോഴൊക്കെ അധിനിവേശ ശക്തികൾ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ ചെറുക്കാൻ ജനശക്തി ഒരുമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നതും കാശിയുടെ വീണ്ടെടുപ്പാണ്. കേന്ദ്ര മന്ത്രി പറഞ്ഞു.
Discussion about this post