ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തി ക്രൊയേഷ്യ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഒന്നാം പകുതിയിൽ കളം നിറഞ്ഞ് കളിച്ച ജപ്പാനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. നാൽപ്പത്തിമൂന്നാം മിനിറ്റിൽ ഡയസൻ മയേദയാണ് ജപ്പാന് ലീഡ് നൽകിയത്. എന്നാൽ രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ക്രൊയേഷ്യ പത്ത് മിനിറ്റിനുള്ളിൽ ഗോൾ മടക്കി.
ഹെഡ്ഡറിലൂടെ ഇവാൻ പെരിസിച്ചായിരുന്നു ക്രൊയേഷ്യയുടെ സമനില ഗോൾ നേടിയത്. തുടർന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറന്നില്ല. പരിചയക്കുറവും പെനാൽറ്റിയുടെ സമ്മർദ്ദവും ജപ്പാന് വിനയായപ്പോൾ, തക്കൂമി മിനാമിനോ, കവോറു മിറ്റോമോ, മയാ യൊഷീദോ എന്നിവർ കിക്കുകൾ പാഴാക്കി.
എന്നാൽ പരിചയ സമ്പന്നരായ ക്രൊയേഷ്യ നാലിൽ മൂന്ന് കിക്കുകളും ഗോളാക്കി മാറ്റിയതോടെ ജപ്പാന്റെ വിധിയും കുറിക്കപ്പെട്ടു.
Discussion about this post