പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെ കോളേജിൽ നിന്നും പുറത്താക്കി. കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്സൻ ജോസഫിനെയാണ് പുറത്താക്കിയത്.
കേസിൽ സുപ്രീം കോടതി ജെയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. എന്നാൽ, ഇതുവരെയും ജെയ്സനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ജെയ്സനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോളേജിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെയാണ് ജെയ്സനെ പുറത്താക്കിയതായി കോളേജ് അധികൃതർ അറിയിച്ചത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി പരാതി നൽകിയിട്ടും മൂന്ന് ദിവസം കഴിഞ്ഞാണ് ജെയ്സനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. മർദ്ദനത്തിൽ വിദ്യാർത്ഥിനിയുടെ ഇടത് ചെവിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
Discussion about this post