ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ആന്ധ്രാപ്രദേശിൽ ഡെപ്യൂട്ടി കളക്ടറാകും. 22കാരിയായ സിന്ധുവിനെ സംസ്ഥാന കേഡറിൽ ഡെപ്യൂട്ടി കളക്ടറാക്കാൻ ആവശ്യമായ നിയമഭേദഗതികൾ ചൊവ്വാഴ്ച ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം ഏകകണ്ഠ്യേന പാസാക്കി.
പിഎസ്സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റണ്‍ താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകാനാവൂ. ഈ നിയമത്തിലെ സെക്ഷൻ നാലാണ് സിന്ധുവിനുവേണ്ടി സർക്കാർ ഭേദഗതി ചെയ്തത്. ഭേദഗതിക്ക് ഗവർണർ ഇ.എസ്.എൽ.നരസിംഹൻ അനുമതി നൽകി. ഇതോടെ കുറച്ചുദിവസങ്ങൾക്കുള്ളിൽ സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും.
റിയോ ഒളിമ്പിക്സില്‍ മെഡൽ നേടിയതിനു പിന്നാലെ ജോലി വാഗ്ദാനത്തിനു പുറമേ സിന്ധുവിന് മൂന്നു കോടി രൂപയും 1000 സ്ക്വയർ യാർഡ് സ്ഥലവും സർക്കാർ നൽകിയിരുന്നു. നിലവിൽ ഭാരത് പെട്രോളിയം കോർപറേഷനിൽ ഡെപ്യൂട്ടി മാനേജരാണ് സിന്ധു.
Discussion about this post