കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ട സംഭവം നടന് ദിലീപ് നേരത്തെ അറിഞ്ഞുവെന്ന് പ്രതി പള്‍സര്‍ സുനി ദിലീപിനെതിരെ മൊഴി നല്കി. അന്വേഷണസംഘത്തിനാണ് സുനി മൊഴി നല്‍കിയത്. മൊഴിയുടെ സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്. അങ്കമാലി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നടപടി.
സുനിയെ അന്വേഷണ ഉദ്യോഗസ്ഥർ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുന്‍പാകെയും സുനി ആവർത്തിച്ചു.
പൾസർ സുനിയുടെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. പൾസർ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്ണു, സനൽ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ദിലീപിന്റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നും ദിലീപിന്റെ മൊഴി എടുക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്പി എ.വി. ജോർജ് പറഞ്ഞു.
Discussion about this post