ചൈനയിലെ തടങ്കല്‍ പാളയങ്ങളില്‍ ഉയിഗുര്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന യാതനങ്ങള്‍ പങ്ക് വെച്ച് ഉയിഗുര്‍ യുവതി ടുര്സുന്. ചൈനയില്‍ നിന്നും രക്ഷപ്പെട്ട് യു.എസിലെത്തിയ ഈ ഇരപുത്തിയൊന്പതുകാരി യു.എസിലെ വാഷിംഗ്ടണ്‍ നാഷണല്‍ പ്രസ് ക്ലബ്ബിലിരുന്നാണ് താനനുഭവിച്ച് യാതനകള്‍ വിവരിച്ചത്.
ചൈനയില്‍ ജനിച്ച് വളര്‍ന്ന ടുര്സുന് ഇംഗ്ലീഷ് പഠിക്കാന്‍ വേണ്ടിയായിരുന്നു ഈജിപ്തില്‍ പോയത്. തുടര്‍ന്ന് അവിടെ വെച്ച് തന്നെ വിവാഹവും നടത്തി. ശേഷം ടുര്സുന് മൂന്ന് കുട്ടികളുമുണ്ടായി. ചൈനയില്‍ തന്റെ വീട്ടുകാരെ കാണാനായി 2015ല്‍ എത്തിയപ്പോഴാണ് ടുര്സുന് കൊടിയ പീഡനങ്ങളനുഭവിക്കേണ്ടി വന്നത്.
ചൈനിയലെത്തിയ ഉടനെ ടുര്‍സുനെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ കുഞ്ഞുങ്ങളില്‍ നിന്നും ടുര്‍സുനെ അകറ്റുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ വിട്ടയച്ചപ്പോള്‍ കുഞ്ഞുങ്ങളിലൊരാള്‍ മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ശസ്ത്രക്രിയകള്‍ക്കു ശേഷമാണു കുട്ടികളുടെ ജീവന് രക്ഷിക്കാനായത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടുര്‍സുനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തവണ നാല് ദിവസം ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു അധികൃതര്‍ ചോദ്യം ചെയ്തത്. ടുര്‍സുന്റെ തലമുടി അവര്‍ മൊത്തത്തില്‍ വടിച്ച് കളഞ്ഞിരുന്നു. അനാവശ്യമായി മരുന്നുകള്‍ നല്കി പരിശോധനകള്‍ നടത്തുകയും ചെയ്തു.
ഇവിടെ നിന്നും ടുര്‍സുനെ വിട്ടയച്ചതിന് ശേഷം മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് ടുര്സുന് തടവില്‍ കഴിയേണ്ടി വന്നു. ചെറിയൊരു സെല്ലില്‍ 60 സ്ത്രീകളോടൊപ്പമാണ് ടുര്സുന് കഴിഞ്ഞത് ഉറങ്ങാന്‍ വേണ്ടത്ര സ്ഥലമില്ലാത്തത് കൊണ്ട് അവര്‍ ഊഴമെടുത്താണ് ഉറങ്ങിയത്. ശുചിമുറികളിലും സുരക്ഷാ ക്യാമറകളുണ്ടായിരുന്നു. ഇത് കൂടാതെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുന്ന പാട്ടുകളും പാടേണ്ടി വന്നു.
ഇവര്‍ക്കെല്ലാവര്‍ക്കും അനാവശ്യമായി മരുന്നുകളും അധികൃതര്‍ നല്‍കിയിരുന്നു. പല മരുന്നുകള്‍ കഴിച്ചപ്പോഴും സ്ത്രീകള്‍ക്ക് ബ്ലീഡിങ് സംഭവിച്ചിരുന്നു. ചിലര്‍ക്ക് ആര്‍ത്തവം നിന്നുപോവുകയുമുണ്ടായി. പലതവണ താന്‍ തലകറങ്ങി വീണിട്ടുണ്ടെന്ന് ടുര്സുന് പറയുന്നു. മൂന്ന് മാസം കൊണ്ട് സെല്ലിലെ 60 സ്ത്രീകളില്‍ ഒന്‍പത് പേര് മരിച്ചിരുന്നു.
ഇതിനിടയില്‍ ഒരു ദിവസം ടുര്‍സുനെ ഒരു മുറിയിലേക്ക് കൊണ്ടുപോയി ഒരു ഉയര്‍ന്ന കസേരയില്‍ ഇരുത്തിയിരുന്നു. തുടര്‍ന്ന് തലയില്‍ ഹെല്‍മറ്റ് പൊലൊരു യന്ത്രം പിടിപ്പിച്ച് ഷോക്കടിപ്പിച്ചു. ഓരോ തവണയും വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ ശരീരം മുഴുവന്‍ വിറങ്ങലിച്ചുവെന്ന് ടുര്സുന് ഓര്‍ത്തെടുക്കുന്നു. ഉയിഗുര്‍ വംശജയായതാണ് തന്റെ കുറ്റമെന്ന് അധികൃതര്‍ പറഞ്ഞുവെന്നും ടുര്സുന് വെളിപ്പെടുത്തി. ഇങ്ങനെ ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് വരെ തനിക്ക് തോന്നിയെന്ന് ടുര്സുന് വ്യക്തമാക്കുന്നു.
തടങ്കലില്‍ നിന്നും വിട്ടയച്ചപ്പോള്‍ ഇവര്‍ കുട്ടികളുമായി ഈജിപ്തിലേക്കായിരുന്നു പോയത്. എന്നാല്‍ തിരികെ ചൈനയിലേക്കു വരണമെന്ന് ചൈനീസ് അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. പീഡനങ്ങളോര്‍ത്ത് അവര്‍ കയ്റോയില്‍വച്ച് യുഎസ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. സെപ്റ്റംബറില്‍ ടുര്സുന് യു.എസിലെത്തി വിര്‍ജീനിയയില്‍ സ്ഥിരതാമസമാക്കി.
ചൈനയില്‍ ഇതുപോലുള്ള ക്യാമ്പുകള്‍ ഇല്ലെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വാദം. ടുര്‍സുന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസി തയാറായിട്ടില്ല. ചെറിയ ക്രിമിനലുകളെ ‘എംപ്ലോയ്മെന്റ് ട്രെയിനിങ് സെന്ററു’കളിലേക്കാണ് അയയ്ക്കുന്നതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ 20 ലക്ഷത്തോളം ഉയിഗുര്‍ വംശജരെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
UHRP also admires the courage of Uyghurs giving testimonies about their internment and of lost contact with relatives. At the Nov. 26 press conference announcing the scholars statement, Mihrigul Tursun’s spoke truth to power. https://t.co/ARCYC9G6n1
— Uyghur Human Rights Project (@UyghurProject) November 26, 2018
Discussion about this post