തയ്യാറാക്കിയത്– ടീം ബ്രേവ് ഇന്ത്യ
ചിട്ടിതട്ടിപ്പ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പരമാവധി ഒന്നോ രണ്ടോ കോടി എന്നാണ് മനസ്സില്‍ വരിക. എന്നാല്‍ 30000 കോടി രൂപയാണ് ശാരദാ ചിട്ടിഫണ്ടിന്റെ പേരില്‍ തട്ടിപ്പ് നടത്തി സുദീപ്തോ സെന്‍ മുങ്ങിയത്. ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റിന്റെ പത്തിലൊന്ന് വരും അത്.
മമതാ ബാനര്‍ജിയേയോ അവരുടെ ആരെയെങ്കിലുമോ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളേയോ ഒന്നുമല്ല, കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ ആയ ഐ പി എസ് കാരന് അഴിമതി കാട്ടിയിട്ടുണ്ടോ എന്ന ആരോപണം അന്വേഷിയ്ക്കാനാണ് സി ബി ഐ എത്തിയത്. ഒരു പോലീസ് ഓഫീസറുടെ അഴിമതി ചോദ്യം ചെയ്യാനാവില്ല എന്ന വാശിപിടിച്ചാണ് മമതാബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് നിരാഹാരമിരിയ്ക്കുന്നത്. അഴിമതി നിരോധിയ്ക്കുന്നതിന്റെ അപ്പോസ്തലനായ അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെ ഈ വിചിത്രമായ നാടകങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സകല മുള്ളുമുരിക്ക് മൂര്‍ഖന്‍ പാമ്പുകളും ഒരുമിച്ചുകൂടിയതോടെ എന്താണ് ഈ ചിട്ടിതട്ടിപ്പിന്റെ പിന്നില്‍ എന്ന് വിശദമായി ആലോചിയ്ക്കേണ്ടതുണ്ട്.
എല്ലാവരും വിചാരിച്ചിരിയ്ക്കുന്നത് പോലെ ഇത് ഒരു ചിട്ടിതട്ടിപ്പ് കേസ് മാത്രമല്ല. അന്താരാഷ്ട്രമാനങ്ങളുള്ള ഒരു ഭീകരവാദ ഗൂഢാലോചനയാണിത്. ഇതിനുപിന്നില്‍ പല രാജ്യങ്ങളില്‍ വ്യാപകമായ ഭീകരവാദ നെക്സസുകള്‍ മുതല്‍ ബംഗാളിലെ ലോക്കല്‍ ഗൂണ്ടായിസം വരെയുണ്ട്.
അഹമ്മദ് ഹുസൈന് ഇമ്രാന്-തൃണമൂല്‍ എം പി ആയ സിമി നേതാവ്
ആദ്യം ശ്രദ്ധിയ്ക്കേണ്ട പേരു ഇപ്പോഴത്ത തൃണമൂല്‍ കോണ്‍ഗ്രസ്സ് രാജ്യസഭാ എം പി ആയ അഹമ്മദ് ഹുസൈന് ഇമ്രാന് എന്നയാളുടേതാണ്. ശാരദാ ചിട്ടി ഫണ്ടില്‍ നിന്നുള്ള ആയിരക്കണക്കിനു കോടി രൂപ ബംഗ്ളാദേശ് ജമായത്തെ ഇസ്ലാമിയ്ക്ക് ഹവാല ഇടപാട് വഴി നല്‍കിയെന്നും ബംഗ്ളാദേശില്‍ വന്‍ തോതില്‍ ഹിന്ദുക്കള്‍ക്കെതിരേ ഉള്‍പ്പെടെ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആ പണം വിനിയോഗിച്ചെന്നും വിവരങ്ങളുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതായി ആരോപണവിധേയനായ ഇയാളാണ് തൃണമൂല്‍ കോണ്‍)ഗ്രസ്സിനെ രാജ്യസഭയില്‍ പ്രതിനിധീകരിയ്ക്കുന്നത്. ബംഗാളിലെ പ്രശസ്തമായ ആനന്ദബസാര്‍ പത്രിക എന്ന ദിനപ്പത്രം ഈ വിവരത്തില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരോധിത ഭീകരസംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (SIMI)യുടെ പശ്ചിമബംഗാള്‍ ചാപ്റ്ററിന്റെ നേതാവായിരുന്നു എണ്‍പതുകളുടെ തുടക്കത്തില്‍ അഹമ്മദ് ഹുസൈന് ഇമ്രാന്. കലം എന്നൊരു മാസിക ഇയാള്‍ നടത്തിയിരുന്നു. സിമിയുടെ ഭീകരവാദ ആശയങ്ങള്‍ നിറച്ച് ജനങ്ങളെ ഭീകരവാദത്തിലേക്ക് നയിയ്ക്കുന്ന ഈ മാസിക 1981ലാണ് ആരംഭിച്ചത്. ഇതില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പശ്ചിമബംഗാള്‍ മുഴുവന്‍ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. അതോടെ പ്രശസ്തനായ ഇയാളെ സൗദിയിലെ ജിദ്ദ ആസ്ഥാനമായ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥന് ആയി നിയമിച്ചു.
ബംഗാളിലെ സിപിഎം നേതാവും അവിടത്തെ മുന്‍ പാര്‍പ്പിട മന്ത്രിയുമായിരുന്ന ഗൗതം ദേബ് പറയുന്നത് പ്രകാരം ഇസ്ലാമിക് ഡെവലപ്പ്മെന്റ് ബാങ്കില്‍ നിന്ന് അഹമ്മദ് ഹുസൈന് ഇമ്രാന് പണം സ്വന്തമാക്കി സ്വന്തം ആവശ്യങ്ങള്‍ക്കും ഭീകരവാദമുള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചു എന്നാണ്. ഗൗതം ദേബ് 2014ല്‍ത്തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഭീകരവാദ സംഘടനയും അന്താരാഷ്ട്ര യുദ്ധക്കുറ്റവാളികളുമായ ജമായത്തെ ഇസ്ലാമി ബംഗ്ളാദേശിന്റെ ഘടകങ്ങളുമായി അഹമ്മദ് ഹുസൈന് ഇമ്രാന് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഇന്ത്യയില്‍ നിന്ന് ഹവാലയായി ഒഴുക്കിയിരുന്നെന്നും സിപിഎം നേതാക്കള്‍ തന്നെ പറയുന്നു.
എന്തായാലും കലം എന്ന മാസിക പെട്ടെന്ന് തന്നെ വാരികയായും അതിനേക്കാള്‍ വേഗതയില്‍ 1998ല്‍ ഒരു ദിനപ്പത്രമായും പ്രസിദ്ധീകരിയ്ക്കാന്‍ തുടങ്ങി.അപ്പോഴാണ് ശാരദാ ചിട്ടിതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സുദീപ്തോ സെന്നും ആയി അഹമ്മദ് ഹുസൈന് ഇമ്രാന് ബന്ധത്തിലാവുന്നത്.
സുദീപ്തോ സെന്‍. ഇടതുഭീകരവാദിയില് നിന്ന് മൂന്നു ഭാര്യമാരും അഞ്ചു വീടുകളുമുള്ള ശതകോടീശ്വരനിലേയ്ക്ക്
ശാരദാ ഗ്രൂപ്പിന്റെ ഉടമസ്ഥനാണ് സുദീപ്തോ സെന്‍. സുദീപ്തോ സെന്‍ എന്ന പേരു പോലും വ്യാജമാണ്. ശങ്കരാദിത്യ സെന്‍ എന്നാണ് ഇയാളുടെ പേരെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1970കളില്‍ ശങ്കരാദിത്യസെന് ഒരു നക്സലേറ്റ് ആയിരുന്നു. ഇടതുഭീകരവാദ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഗൂണ്ടായിസത്തിലൂടെ ഇയാള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ ഇടനിലക്കാരനായി തുടങ്ങി വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനാവുകയായിരുന്നു. 1990കളില്‍ ഇയാള്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തി സ്വന്തം രൂപം പോലും മാറ്റുകയുണ്ടായി എന്ന് പറയപ്പെടുന്നു.
അതുതന്നെയാണോ അതോ മറ്റാരുടെയെങ്കിലും ഐഡന്റിറ്റി മോഷ്ടിച്ച് ജീവിയ്ക്കുന്ന ആള്‍മാറാട്ടക്കാരനാണോ ഇയാള്‍ എന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും പഴയ ശങ്കരാദിത്യസെന്നിന്റെ വീട്ടുകാരോ കുടുംബവുമായോ ഒന്നും സുദീപ്തോ സെന്‍ ഇപ്പോള്‍ ബന്ധം പുലര്‍ത്താറില്ല എന്നതും നിരവധി വാര്‍ത്താ ചാനലുകളും പത്രങ്ങളും ഉള്‍പ്പെടെയുള്ള മാദ്ധ്യമ രാജാവ് ആയിരുന്നിട്ടും ക്യാമറകള്‍ക്ക് മുന്നില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടും വരെ വരില്ലായിരുന്നെന്നതും അതീവ ദുരൂഹമാണ്.
കോടിക്കണക്കിനാള്ക്കാരെയാണ് ബംഗാള്‍ ത്രിപുര ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇയാളുടെ ശാരദാ ചിട്ടിഫണ്ട് ചിട്ടിയില്ച്ചേര്ത്ത് പണം തട്ടിയത്. ചിട്ടിതട്ടിപ്പ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് പരമാവധി ഒന്നോ രണ്ടോ കോടി എന്നാണ് മനസ്സില്‍ വരിക. എന്നാല്‍ 30000 കോടി രൂപയാണ് ശാരദാ ചിട്ടിഫണ്ടിന്റെ പേരില്‍ തട്ടിപ്പ് നടത്തി സുദീപ്തോ സെന്‍ മുങ്ങിയത്. ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റിന്റെ പത്തിലൊന്ന് വരും അത്.
ഗൂണ്ടായിസത്തിലൂടെയും അനധികൃതമായ കച്ചവടങ്ങളിലൂടെയും വളരാന്‍ ഇയാള്‍ക്ക് സഹായകമായത് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ആയിരുന്നു എന്നും രാജ്യത്തെ വിവിധ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ഒരു മുഖം മാത്രമായിരുന്നു സുദീപ്തോ സെന്‍ എന്നും കരുതുന്നവരുണ്ട്.
മാവോയിസ്റ്റ്, ഇടതുഭീകരവാദഗ്രൂപ്പുകളുടെ സ്വാഭാവികമായ കൂട്ടുകക്ഷിയായ ആഗോള ഇസ്ലാമിക ഭീകരവാദവുമായി സുദീപ്തോ സെന്‍ കൂട്ടുകച്ചവടം തുടങ്ങിയതിനും കാരണം അതാണെന്നാണ് പറയുന്നത്. എന്തായാലും അഹമ്മദ് ഹുസൈന് ഇമ്രാന്റെ കലം ദിനപ്പത്രം സുദീപ്തോ സെന്‍ വന്‍ തുക കൊടുത്താണ് വാങ്ങിയത്. വെറും നാല്‍പ്പതിനായിരം പ്രതി അച്ചടിയ്ക്കുന്ന ആ പത്രത്തിന് ഇത്രയും വലിയ വിലനല്കിയതുതന്നെ കള്ളപ്പണം ഒഴുക്കാനുള്ള വഴികളിലൊന്നാണെന്ന് പല പത്ര റിപ്പോര്‍ട്ടുകളും സൂചിപ്പിയ്ക്കുന്നു.
ജമായത്തേ ഇസ്ലാമി ബംഗ്ളാദേശിലെ അംഗങ്ങള്‍ വഴി ശാരദാ ചിട്ടി ഫണ്ടില്‍ നിന്ന് ലഭിയ്ക്കുന്ന പണം അതിര്‍ത്തികടത്തി ബംഗ്ളാദേശിലത്തിയ്ക്കാമെന്നും അവിടെ നിന്ന് അതിലൊരു വിഹിതം യൂറോപ്യന്‍ ബാങ്കുകളില്‍ സുദീപ്തോ സെന്നിന്റെ പേരില്‍ നിക്ഷേപിയ്ക്കാം എന്നുമായിരുന്നു ഇസ്ലാമിക ഭീകരവാദസംഘങ്ങളുമായി സുദീപ്തോ സെന്നിനുള്ള ധാരണ എന്ന് സിബിഐ, ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു ഇടനില നിന്നത് അഹമ്മദ് ഹുസൈന് ഇമ്രാന് ആണോ എന്നാണ് പല കേന്ദ്രങ്ങളില്‍ നിന്നും ചോദ്യങ്ങളുയരുന്നത്.
ജമായത്തേ ഇസ്ലാമി ബംഗ്ളാദേശ് ബാക്കിയുള്ള പണം മുഴുവന്‍ ബംഗ്ളാദേശിലും ബംഗാളിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗ്ഗീയകലാപങ്ങള്‍ക്കും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണമഴിച്ചുവിടാനും ഉപയോഗിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബംഗ്ളാദേശിലെ താരതമ്യേന മതനിരപേക്ഷ ആശയങ്ങളുള്ള ഷേക് ഹസീനയുടെ അവാമി ലീഗ് (അവരും മുസ്ലിം മതത്തിലൂന്നിയുള്ള രാഷ്ട്രീയമാണ് പിന്തുടരുന്നതെങ്കിലും താരതമ്യേന മറ്റു മതങ്ങള്‍ക്കും ബംഗ്ളാദേശില്‍ തത്വത്തിലെങ്കിലും സ്ഥാനം നല്‍കുന്നുണ്ട്) ഗവണ്മെന്റിനെ അട്ടിമറിയ്ക്കാനും ഈ പണം ഉപയോഗിച്ചെന്നാണ് വിവിധ ഏജന്‍സികളുടേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ ബംഗ്ളാദേശ് ഗവണ്മെന്റ് തുടങ്ങിയിരുന്നു. ബംഗ്ളാദേശ് വിദേശകാര്യമന്ത്രി നമ്മുടേ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ളാദേശിലേക്ക് ഭീകരവാദത്തെ സഹായിയ്ക്കാനൊഴുകിയ പണത്തെക്കുറിച്ച് വലിയ ആശങ്കയും പങ്കുവച്ചിരുന്നു. എന്നാല്‍ മമതാ ബാനര്‍ജി ബംഗ്ളാദേശ് ഹൈക്കമ്മീഷണറെ വിളിച്ച് പ്രതിഷേധം അറിയിയ്ക്കുകയാണ് ഉണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസ്സും മമതയുടെ ചിത്രങ്ങളും
തൃണമൂല്‍ കോണ്‍ഗ്രസ്സ് എം പി ആയിരുന്ന കുനാല്‍ ഘോഷ് ആയിരുന്നു ഈ ഇടപാടുകള്‍ക്കെല്ലാം ഇടനില നിന്നിരുന്നതെന്നും സൂചനകള്‍ ഉണ്ട്. ശാരദാ ഗ്രൂപ്പിന്റെ സ്വന്തമായ ചാനല്‍ 10 എന്ന ദൃശ്യമാദ്ധ്യമത്തിന്റെ സി ഇ ഓ ആയിരുന്നു കുനാല്‍ ഘോഷ്. ഈ ഡീലുകളില്‍ നിന്നെല്ലാം ത്രിണമൂല്‍ കോണ്‍ഗ്രസ്സിനു വേണ്ട കമ്മീഷന് കുനാല്‍ ഘോഷ് വഴിയായിരുന്നു എത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുദീപ്തോ സെന്‍ പറയുന്നത് കുനാല്‍ ഘോഷ് ആയിരുന്നു അയാളെ ഭീഷണിപ്പെടുത്തിയും ബ്ളാക്മെയില്‍ ചെയ്തും ഈ ഡീലുകളില്‍ എല്ലാം ഇടപെടിച്ചിരുന്നത് എന്നാണ്.
മമതാ ബാനര്‍ജിയുടെ ഇരുപത് പെയിന്റിങ്ങുകള്‍ ആണ് ശാരദാ ചിട്ടിഫണ്ട് ഉടമസ്ഥരുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയത്. പത്ത് ലക്ഷത്തിലധികം രൂപ നല്‍കിയാണ് ഈ പെയിന്റിങ്ങുകള്‍ ഇവര്‍ വാങ്ങിയത് എന്നതിനു തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കോടിക്കണക്കിനു രൂപ മമതാ ബാനര്‍ജിയുടെ പെയിന്റിങ്ങുകള്‍ വാങ്ങിയതിന്റെ മറവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനു ശാരദാ ചിട്ടിഫണ്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃണാമൂല്‍ കോണ്‍ഗ്രസ്സ് മാത്രമല്ല, മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പീ ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സിബിഐയും സമീപിച്ചിരുന്നു. നളിനി ചിദംബരമാണ് ശാരദാ ഗ്രൂപ്പിന്റെ ചില കേസുകള്‍ വാദിച്ചിരുന്നത്. സി ബി ഐ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന ചാര്‍ജ് ഷീറ്റില്‍ നളിനി ചിദംബരത്തിന്റേയും പേരുണ്ട്. ശാരദാ ഗ്രൂപ്പില്‍ നിന്ന് ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് നളിനി ചിദംബരത്തിന്റെ പേരിലുള്ള കേസ്.
തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായ മുകുള്‍ റോയിയുടെ വലം കൈയ്യായിരുന്നു അസിം ഖാന്. 2014ല്‍ സി ബി ഐ അയാളെ ഈ കേസില്‍ ചോദ്യം ചെയ്തതിനു തൊട്ടുപിറകേ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചിരുന്നു. ഇന്ത്യന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്ന ഒരു പാര്‍ട്ടിയുമായി 2014 മുതല്‍ നടന്നിരുന്ന അയാള്‍ കഴിഞ്ഞ മാസം വീണ്ടും മമതാ ബാനര്‍ജിയെ പുകഴ്ത്തിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബംഗാളില്‍ ബിജെപി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിയ്ക്കുന്നു, അതുകൊണ്ട് മുസ്ലീങ്ങള്‍ എല്ലാം തൃണമൂല്‍ കോണ്‍)ഗ്രസ്സിനു പിന്നില്‍ അണിനിരക്കണം എന്ന കാരണം പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്സുമായി വീണ്ടും കഴിഞ്ഞ മാസം മുതല്‍ അയാള്‍ അടുപ്പം കാട്ടി തുടങ്ങിയിട്ടുണ്ട്.
ശാരദാ ചിട്ടിഫണ്ട് കേസ് ഒരു വെറും ചിട്ടിതട്ടിപ്പല്ല. അന്താരാഷ്ട്ര ഭീകരവാദസംഘങ്ങളുമായും ഇടത്ജിഹാദി ഭീകരവാദ ശൃംഘലയുമായും ബന്ധമുള്ള ദുരൂഹമായ പണമിടപാട് തട്ടിപ്പാണിത്. കള്ളപ്പണ, ഭീകരവാദ ബന്ധങ്ങളുള്ള ഒരു കേസാണിത്. ഒരുപക്ഷേ പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആഴത്തില്‍ വേരൂന്നിയിട്ടുള്ള വിവിധ ഇന്ത്യാവിരുദ്ധ ശക്തികളുടെ ബന്ധങ്ങള്‍ പുറത്താക്കുവാനും അവരുടെ ധനവിനിയോഗ ധനസമാഹരണ രീതികള്‍ വ്യക്തമായി തകര്‍ക്കുവാനും കഴിയുന്ന ഒരു കേസ്. കൊല്‍ക്കൊത്തയില്‍ നിന്ന് അറസ്റ്റ് ഭയന്ന് മുങ്ങിയ സുദീപ്തോ സെന്നിനെ അവസാനം പോലീസ് അറസ്റ്റ് ചെയ്യുന്നത് കാശ്മീരില്‍ വച്ചാണ് എന്നത് യാദൃശ്ചികമാവാന്‍ വഴിയില്ല എന്നാണ് ഇന്നെല്ലാവരും പറയുന്നത്.
ജയിലില്‍ക്കിടക്കുന്ന സുദീപ്തോ സെന്നിനെ കൊന്നുകളയാന്‍ ചില ശക്തികള്‍ ശ്രമിയ്ക്കുന്നതായും കഴിഞ്ഞ വര്‍ഷം ബംഗാള്‍ ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. സുദീപ്തോ സെന്‍ ഒരു കരു മാത്രമാണ്. അതിദുരൂഹമായ ഒരു അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചനയിലെ ഒരു കാലാള്‍. യഥാര്‍ത്ഥ റാണിമാരും മന്ത്രിമാരും ആന കുതിര തേരുപടയും വെളിവാകാനുണ്ട്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സകലതും പോയപോലെ പാതിരാത്രിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് തടയാന്‍ നിരാഹാരമിരിയ്ക്കുന്നത് കൊല്‍ക്കൊത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനു പലതും തുറന്നുപറയാനുണ്ടാവും എന്നതുകൊണ്ട് തന്നെയാവണം.
Discussion about this post