ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിയായെന്ന് സിപിഐ. സംസ്ഥാന നിർവാഹകസമിതിയിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പ്രധാന പരാജയ കാരണങ്ങളിലൊന്നായി ശബരിമല ചൂണ്ടിക്കാട്ടുന്നത്. ശബരിമല സത്രീപ്രവേശനത്തോടെ വിശ്വാസികളിൽ ഒരു വിഭാഗത്തിന് സർക്കാർ വിരുദ്ധ വികാരമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
സവർണഹിന്ദുക്കളാണ് ഇടതുമുന്നണിക്കെതിരെ രംഗത്തു വന്നത്. ബിജെപിയുടേയും കോൺഗ്രസിന്റെയും പ്രചരണങ്ങൾ ഇതിന് ആക്കംകൂട്ടി. ബിജപിയും കോൺഗ്രസും ശബരിമല വിഷയം ഉപയോഗപ്പെടുത്തിയെങ്കിലും അതിന്റെ നേട്ടമുണ്ടായത് കോൺഗ്രസിനാണെന്നും സിപിഐ വിലയിരുത്തി. സംസ്ഥാന നിർവാഹക സമിതി യോഗം പുരോഗമിക്കുകയാണ്. 12 നും 13 നുമായി ചേരുന്ന സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിന് ഇന്ന് രൂപം നൽകും.
Discussion about this post