കുരിശ് സ്ഥാപിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ എന്നാണ് കോടതി ചോദിച്ചത്. പാഞ്ചാലിമേട്ടിലെ കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്.ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശു കയ്യേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി അരുൺകുമാർ നല്കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
കയ്യേറ്റം നടത്തിയത് ഏത് ഭൂമിയിലാണെന്ന് അളന്ന് തിട്ടപ്പെടുത്തി പത്ത് ദിവസത്തിനകം വ്യക്തത നല്‍കണമെന്നാണ് കോടതി അറിയിച്ചത്.സർക്കാരും ദേവസ്വം ബോർഡും ഇടുക്കി ജില്ലാ കളക്ടറും ഉൾപ്പെടെ 11 എതിർകക്ഷികളെയാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവസ്വം കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലാണെങ്കിൽ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്ന കാര്യവും കോടതി പരിഗണിക്കും. കേസ് ജൂലൈ ഒന്നിന് വീണ്ടും പരിഗണിക്കും.
അതേസമയം പാഞ്ചാലിമേട്ടില്‍ കുരിശുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു.
തുടര്‍ന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചറുടെ നേതൃത്വത്തില്‍ നാമജപം നടത്തി പ്രതിഷേധിക്കുകയാണ്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം
Discussion about this post