ഇറാനിലെ സാങ്കേതിക സംവിധാനങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സൈബര്‍ ആക്രമണത്തിന് തുടക്കമിടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക് വേണ്ടി യുവതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ നെറ്റ്വർക്കിലെ 16 പേരെ ഇറാൻ സേന പിടികൂടി.
ഇറാനിലെ വിവിധ കമ്പനി മേധാവികളെ സ്വാധീനിച്ച് രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ക്കുന്നതിനായി സി.ഐ.എയുടെ സൈബര്‍ വിഭാഗം നീക്കം നടത്തുന്നതായി നേരത്തെ ഇറാന് കണ്ടെത്തിയിരുന്നു. ഇറാന് രഹസ്യാന്വേഷണ സംഘം കമ്പനികളില്‍ റെയിഡ് നടത്തി 16 മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും വരുമാനമുള്ള പെട്രോളിയം മേഖല കേന്ദ്രീകരിച്ച് സി.ഐ.എ സൈബര്‍ നെറ്റ്വർക്ക് വഴി നിയന്ത്രിക്കുന്നത് മനസിലായതോടെയാണ് അറസ്റ്റ്.പെട്രോളിയം മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായ 16 പേരും. ഇറാന്റെ പെട്രോളിയം നയങ്ങളില്‍ തെറ്റിദ്ധാരണ പരത്തി സാമ്പത്തിക നിലപാടുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
പ്രതിരോധ മേഖലയില്‍ ജോലി ചെയ്തിരുന്ന ചിലരെയും സി.ഐ.എയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സി.ഐ.എയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇറാന് വധശിക്ഷയ്ക്ക് വിധിച്ചു.
Discussion about this post