യുണൈറ്റഡ് അറേബ് എമിറേറ്റ്സ് വിദേശ കാര്യമന്ത്രി ഷെയ്ക്ക് അബ്ദുളള ബിൻ സിയാദ് അൽ നഹ്യാൻ ത്രിദിന സന്ദർശനത്തിന് ജൂലായ് ഏഴിന് ഇന്ത്യയിലെത്തും.
സമഗ്രവും തന്ത്രപ്രധാനവുമായ കൂട്ടുകെട്ട് ശക്തിപ്പെടുത്തുന്നതിന് പുതിയ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടാണ് സന്ദർശനംം നടത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര സഹകരണത്തിന് മുതിർന്ന പ്രതിനിധികളും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും, വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളികളും നാലാമത്തെ ഊർജ്ജ വിതരണക്കാരുമാണ് യു.എ.ഇ. ഇന്ത്യയുടെ സ്ട്രാറ്റജിക് പ്രെട്രോളിയം റിസേർവ്സ് പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ രാജ്യവും യു.എ.ഇ ആണ്.
കഴിഞ്ഞ മാർച്ചിൽ അബുദാബിയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ 46ാമത് കൗൺസിലിൽ ഇന്ത്യയെ ഗസ്റ്റ് ഓഫ് ഓണർ നൽകാൻ യു.എ.ഇ വിളിച്ചിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. 2018 ഫിബ്രവരിയിൽ പ്രധാനമന്ത്രി യു.എ.ഇ സന്ദർശിച്ചിരുന്നു.
Discussion about this post