ജിദ്ദ: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ പലിശരഹിത ബാങ്കിങ് ഇടപാടുകളുമായി പുതിയ സ്ഥാപനം ‘വിബ്ജിയോര്‍ നിധി ലിമിറ്റഡ്’. കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ‘വിബ്ജിയോര്‍ നിധി ലിമിറ്റഡ്’ എന്ന സ്ഥാപനം ആരംഭിച്ചതെന്ന് ചെയര്മാന് അലി മന്‍സൂര്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനത്തിന് ജിദ്ദയിലെത്തിയ അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഇസ്ലാമിക ബാങ്കുകളില്‍ നിന്നും ലഭിക്കാറുള്ള സേവനങ്ങളെല്ലാം പുതിയ ബാങ്കിങ് സംവിധാനത്തില്‍ പലിശരഹിതമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് നിധിയുടെ ലക്ഷ്യം. ഭവന വായ്പ, വാഹന വായ്പ, വിവാഹം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും പലിശയുടെ കുരുക്കുകളൊന്നുമില്ലാതെ ധനസഹായം നല്കുന്ന സ്ഥാപനമാണിത്. ഒരു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന വിബ്ജിയോര്‍ നിധി ലിമിറ്റഡിെന്റ സേവനം നിരവധിയാളുകള്‍ ഉപയോഗപ്പെടുത്തുകയും പലിശയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി, സ്വര്‍ണം എന്നിവയുടെ ഈടിന്മേല് ആണ് വായ്പകള്‍ നല്‍കുന്നത്. വായ്പ അനുവദിക്കുന്നതിന് ബാങ്കുകളില്‍ സമര്‍പ്പിക്കാറുള്ള അതേ ഡോക്യുമെന്റുകള്തന്നെ മതിയാവുമെന്നും അലി പറയുന്നു.
പലതരം ആവശ്യങ്ങളുമായി പലിശക്ക് ബാങ്കുകളെ സമീപിക്കുന്നവര്‍ക്ക് അത്തരം ആവശ്യങ്ങള്‍ പലിശരഹിതമായി നേരിട്ട് പരിഹരിക്കുകയാണ് വിബ്ജിയോര്‍ നിധി ലിമിറ്റഡ് ചെയ്യുന്നത്. പണം വ്യക്തികളുടെ കൈകളില്‍ നേരിട്ട് കൊടുക്കുന്നതിന് പകരം അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ മാര്‍ക്കറ്റിലുള്ള അതേവിലക്ക് ഉപഭോക്താവിന് നല്കാന് ഇതിലൂടെ സാധിക്കുന്നു. കച്ചവട സ്ഥാപനങ്ങള്‍ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രയവിക്രയം നടക്കുന്നത്. മറ്റു ബാങ്കുകളിലുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി
ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് എല്ലാവര്‍ഷവും നിധിയുടെ ലാഭത്തിന് ആനുപാതികമായി ഡിവിഡന്റും നല്‍കുന്നതായിരിക്കും. ആദ്യ വര്‍ഷമെന്ന നിലയില്‍ ആറു ശതമാനത്തോളം ഡിവിഡന്റ് നല്‍കുമെന്നും കേരളത്തിലെ ഏറ്റവും കൂടുതല്‍ മെംബര്‍മാരുള്ള നിധിയായി വിബ്ജിയോര്‍ നിധി ലിമിറ്റഡ് മാറി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിധിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അലി മന്‍സൂറുമായി 0551395882, 00919995869290 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Discussion about this post