പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് ഡൽഹിയിൽ നടക്കുന്ന കലാപത്തിലെ പങ്കിന് കോൺഗ്രസിനെയും ആം ആദ്മിയേയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.ഇരുപാർട്ടികളുമാണ് പരോക്ഷമായി കലാപത്തിന് ചുക്കാൻ പിടിക്കുന്നത് എന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
“രണ്ടുദിവസം കൊണ്ട് ഉണ്ടായതല്ല ഈ സംഭവങ്ങളൊന്നും. കലാപത്തിന് വെള്ളം തിളപ്പിച്ചു തുടങ്ങിയിട്ട് രണ്ടുമാസമായി.സി.എ.എ പാസാക്കിയപ്പോൾ കോൺഗ്രസ് വിളിച്ച മുദ്രാവാക്യം ‘ഇപ്പോൾ തീരുമാനിക്കണം, ഇപ്പുറത്ത് അല്ലെങ്കിൽ അപ്പുറത്ത്’ എന്നാണ്. എന്താണ് അതിനർത്ഥം? ആം ആദ്മി നേതാവ് താഹിർ ഹുസൈന്റെ വീടാണ് കലാപത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാണിക്കുന്ന നിരവധി വീഡിയോകൾ ലഭ്യമാണ്. വെടിക്കോപ്പുകളും രാസവസ്തുക്കളും മറ്റു പല സാധനങ്ങളും അയാളുടെ വീട്ടിലുണ്ടെന്ന് നമ്മൾ കണ്ടതാണ്.എന്നാൽ ഈ രണ്ടു പാർട്ടികളും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. ” എന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.
അമാനത്തുള്ളയുടെയും വാരിസ് പത്താന്റെയും പ്രസ്താവനകളും കലാപം പൊട്ടിപ്പുറപ്പെടാൻ വഹിച്ച പങ്ക് ചെറുതല്ലെന്നും പ്രകാശ് ജാവദേക്കർ ഓർമ്മിപ്പിച്ചു.
Discussion about this post