കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലയായ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ഫുട്ബോള്‍ മൈതാനത്ത് വന്‍ സ്ഫോടനം. പൊട്ടിത്തെറിയിൽ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന് സുരക്ഷാസേനയ്ക്കെതിരെയുള്ള പോരാട്ടം വീണ്ടും തുടങ്ങുമെന്ന് താലിബാന് പ്രസ്താവിച്ചതിന് തൊട്ടുപിറകെയാണ് ഈ സ്ഫോടനം നടന്നത്.
അമേരിക്കയും അഫ്ഗാനുമായി സായുധക്കരാര് ഒപ്പിട്ടതിന് ശേഷം സുരക്ഷാസേനയ്ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post